കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികൾ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിൽ. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് സാക്ഷികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. 20 സാക്ഷികളാണ് വിചാരണയ്‌ക്കിടെ കൂറ് മാറി പ്രതിഭാഗം ചേർന്നത്.
കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ പോലീസിന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സാക്ഷികളെ നിരീക്ഷിക്കുന്നത്. ഇതിന് പുറമേ സാക്ഷികളുടെ അടുത്ത സുഹൃത്തുക്കളും ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
ആദ്യമായാണ് പീഡന കേസിൽ ഇത്രയധികം സാക്ഷികൾ കൂറുമാറുന്നത്. ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ നടൻ ദിലീപും ബന്ധുക്കളും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ. പ്രലോഭിപ്പിച്ചും പ്രലോഭനത്തിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് കൂറ്മാറാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം.
Comments