തൃശ്ശൂർ : ട്യൂഷൻ ക്ലാസിനെത്തിയ പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതിയ്‌ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവില്യാമല സ്വദേശിനിയായ 48 കാരിക്കാണ് ശിക്ഷ വിധിച്ചത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.
എട്ട് വയസ്സുകാരിയെ ആണ് ഇവർ പീഡനത്തിന് ഇരയാക്കിയത്. ഹിന്ദി ട്യൂഷന് വേണ്ടി വീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ചെറുതുരുത്തി പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 20 വർഷം ശിക്ഷാ വിധിയ്‌ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കിൽ പത്ത് മാസം കൂടി തടവ് അനുഭവിക്കണം.
Comments