ഇസ്ലമാബാദ്: സാമ്പത്തിക ഇടനാഴി നിർമ്മാണം ഭീകരർ മുന്നോട്ട് കൊണ്ടുപോകാൻ സമ്മതിക്കുന്നില്ലെലെ കറാച്ചി ഗാദ്വാർ തുറമുഖത്തേക്ക് എത്തുന്ന വാണിജ്യ വ്യാപാര പാതയാണ് പൂർണ്ണമായും ചൈനയുടെ മുതൽമുടക്കിൽ പണിതുകൊ ണ്ടിരിക്കുന്നത്. ഹിമാലയൻ മലനിരകളിലൂടെ നീങ്ങുന്ന പാതയിൽ പലയിടത്തും ചൈനയുടെ സൈനിക കേന്ദ്രങ്ങളുമുണ്ട്. ചൈന ഇന്ത്യക്കെതിരെ രഹസ്യമായി അതിർത്തി പാത നിർമ്മിക്കുന്നുവെന്ന ആരോപണം ഇന്ത്യ അന്താരാഷ്‌ട്ര തലത്തിൽ ഉന്നയിച്ചിരിക്കുന്ന വിഷയമാണ്.
അറബിക്കടലിനെ കേന്ദ്രീകരിച്ചുള്ള വ്യാപാര പങ്കാളിത്തത്തിനാണ് ചൈനയുടെ ശ്രമം. പൂർണ്ണമായും ചൈന മുതൽ മുടക്കുന്ന സിപിഇസി എന്ന ചൈനാ പാകിസ്താൻ എക്കണോമിക് കോറിഡോർ നിർമ്മാണമാണ് പലയിടത്തും പൂർത്തിയാക്കാ നാകാതെ മുടങ്ങിയത്.പദ്ധതി നിർമ്മാണം മുടങ്ങിയതിനെതിരെ കടുത്ത അമർഷമാണ് ബീജിംഗ് ഇസ്ലാമാബാദിനെതിരെ പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 8 ചൈനീസ് എഞ്ചിനീയർമാരടക്കം നിരവധി പേരാണ് കാർബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. അതിന്റെ അന്വേഷണത്തിൽ പോലും ആരേയും പിടികൂടാൻ പാകിസ്താന് സാധിച്ചിട്ടില്ല.
സാമ്പത്തിക ഇടനാഴി നിർമ്മാണത്തിൽ കൂടുതൽ എതിർപ്പുമായി അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളാണുള്ളത്. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തെഹറീക് ഇ താലിബാൻ പാകിസ്താനും, ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ ഗ്രൂപ്പുമാണ് മേഖലയിൽ ചൈനയ്‌ക്ക് ഭീഷണി. എന്നും ഒത്തുതീർപ്പിന് മാത്രം ശ്രമിക്കുന്ന ഇമ്രാൻ ഖാൻ ഭരണകൂടത്തിന് ഭീകരരെ ഒരു തരത്തിലും നിയന്ത്രിക്കാൻ സാധിക്കു ന്നില്ലെന്നാണ് ചൈന ആരോപിക്കുന്നത്.
Comments