മുംബൈ: മഹാരാഷ്‌ട്ര സന്ദർശനത്തിനിടെ ദേശീയഗാനത്തെ വികലമാക്കിയെന്ന പേരിൽ മമതാ ബാനർജിക്ക് സമൻസ് അയച്ച് മുംബൈ ഹൈക്കോടതി. മഹാരാഷ്‌ട്രയിൽ തൃണമൂലിന്റെ പരിപാടിക്കിടെയാണ് മമത സ്വന്തം രീതികൾ നടപ്പാക്കിയത്. ദേശീയഗാനമെന്ന് പറഞ്ഞതോടെ എല്ലാവർക്കുമൊപ്പം എഴുന്നേറ്റതോടെ മമത സ്വന്തം നിലയിൽ ദേശീയഗാനത്തിന്റെ വരികൾ അതിവേഗം ചൊല്ലാൻ തുടങ്ങി. സാമാന്യമായ ഈണമോ രീതികളോ നോക്കാതെ വിചിത്രമായ രീതിയിൽ ചൊല്ലുകയായിരുന്നു. മുഴുവൻ വരികളും ചൊല്ലാതെ ഉടനിരിക്കുകയും ചെയ്തു. കൂടെ നിന്നിരുന്ന പ്രമുഖരേയും അങ്കലാപ്പിലാക്കിയാണ് മമത ചടങ്ങിന്റെ തുടക്കത്തിൽ ദേശീയഗാന വിവാദമുണ്ടാക്കിയത്.
വാർത്താമാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വീഡിയോ വൈറലായി. ബിജെപിയടക്കം നിരവധി സംഘടനകളും വ്യക്തികളും സംഭവത്തിൽ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് കോടതിയിൽ കേസ് കൊടുത്തത്. ബിജെപി മുംബൈ യൂണിറ്റ് പ്രവർത്തകനായ വിവേകാനന്ദ ഗുപ്തയാണ് മെട്രോപോളീറ്റൻ മജിസ്‌ട്രേറ്റ് മുമ്പാകെ പരാതി നൽകിയത്.
2021 മാർച്ച് രണ്ടിനാണ് മമതാ ബാനർജി മഹാരാഷ്‌ട്രയിൽ തൃണമൂൽ പാർട്ടിപരിപാടി കൾക്കായി എത്തിച്ചേർന്നത്. മുഖ്യമന്ത്രി എന്ന നിലയിലാണ് മമത ബാനർജി ഔദ്യോഗിക പ്രോട്ടോക്കോൾ സ്വീകരിച്ച് മറ്റൊരു സംസ്ഥാനത്ത് എത്തിയത്. എന്നതിനാൽ തന്നെ ദേശീയഗാനത്തോടുള്ള അവഹേളനം ഗൗരവമുള്ളതാണെന്നും കോടതി വിലയിരുത്തി.
Comments