വാഷിംഗ്ടൺ: വാക്‌സിനെടുക്കാത്തവർക്കെതിരെ കർശന നടപടിയുമായി അമേരിക്കൻ ആരോഗ്യവകുപ്പ്. സൈനികരിൽ ചിലർ വാക്‌സിനെടുക്കില്ലെന്ന പിടിവാശി എടുത്തതോടെ അത്തരക്കാരെ പിരിച്ചുവിടുമെന്ന അന്ത്യശാസനം നൽകിരിക്കുകയാണ് പെന്റഗൺ.
അമേരിക്ക വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കി ബൂസ്റ്റർ ഡോസിലേക്കും കുട്ടിക ളുടെ വാക്‌സിനേഷനിലേക്കും കടന്നിരിക്കുകയാണ്. ഇതിനിടെയാണ് സൈനികരിൽ ചിലർ വാക്‌സിനെടുക്കുന്നില്ലെന്ന വാർത്ത വിവാദമായത്. പെന്റഗണിന്റെ ഔദ്യോഗിക നിർദ്ദേശം വിവിധ സേനാ വിഭാഗങ്ങൾക്ക് അടിയന്തിരമായി നൽകിക്കഴിഞ്ഞു.
നിലവിൽ സൈന്യത്തിന്റെ വിവിധ ചുമതലകൾ വഹിക്കുന്നവർ, സൈന്യവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാൽ ഡോക്ടർമാർ ഇളവ് അനുവദിക്കാത്തവർ എന്നിവരെല്ലാം ഉടൻ വാക്‌സിനെടുക്കാനാണ് നിർദ്ദേശം. 2021 ആഗസ്റ്റിലാണ് സൈന്യത്തിന് നിർബന്ധവാക്‌സിനേഷൻ നിർദ്ദേശം നൽകിയത്. ഇതിൽ വിവിധ ലോകരാജ്യങ്ങളിൽ സമാധാന സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് മുൻഗണന കൊടുത്ത് വാക്‌സിനെത്തിക്കുകയും ചെയ്തിരുന്നു.
Comments