കൊല്ലം : സർക്കാർ സർവ്വീസിൽ തുടരവേ പുസ്തകം എഴുതിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടിയെടുക്കാത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശിവശങ്കർ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയാൽ ബാധിക്കുക മുഖ്യമന്ത്രിയെ ആയിരിക്കുമെന്നതിനാലാണ് നടപടി സ്വീകരിക്കാത്തതെന്ന് സുരേന്ദ്രൻ പറഞ്ഞു.
പുസ്തകം എഴുതിയതുൾപ്പെടെ ശിവശങ്കറിന്റെ എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്നാണ് സർക്കാർ സമീപനം നൽകുന്ന സൂചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകം പുറത്തുവന്നതിന് പിന്നാലെ ശിവങ്കർ സർക്കാരിന് വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പ്രതികരണം നടത്തുന്നത്.
കുറ്റക്കാരനായ ശിവശങ്കറിനെ സർവ്വീസിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. മുൻ ഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയരുന്നത്. എന്നാൽ ശിവശങ്കർ സർക്കാരിനെ വിമർശിക്കാത്തതിനാൽ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.
Comments