അംബരചുംബികളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ 79 കാരന്‍ 30 വര്‍ഷം കഴിഞ്ഞത് കാട്ടിനുള്ളില്‍..!?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അംബരചുംബികളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ 79 കാരന്‍ 30 വര്‍ഷം കഴിഞ്ഞത് കാട്ടിനുള്ളില്‍..!?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

ബിഷാന്‍: ഇതൊരു കഥയല്ല, കഥയെ വെല്ലുന്ന ജീവിതമാണ്. അംബരചുംബികളായ കെട്ടിടങ്ങളും ആഢംബര അപ്പാര്‍ട്ടുമെന്റുകളും തലയയുയര്‍ത്തി നില്‍ക്കുന്ന സിംഗപ്പൂരില്‍ എഴുപത്തിയൊന്‍പതുകാരന്‍ 30 വര്‍ഷം താമസിച്ചത് കാട്ടിലാണെന്ന കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഓഗോസെംഗ് എന്ന എഴുപത്തിയൊന്‍പതുകാരനാണ് കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം കാട്ടില്‍ താമസിച്ചത്.

വീടെന്ന് ഓഗോസെംഗ് വിളിക്കുന്ന കാട്ടിലെ കുടിലില്‍ ഊര്‍ജ്ജസ്വലനായാണ് അദ്ദേഹം കഴിയുന്നത്, അദ്ദേഹത്തിന്റെ പകുതി പ്രായമുള്ളവരേക്കാള്‍ മെച്ചപ്പെട്ട രൂപത്തോടെ. ഈ മാസാദ്യമാണ് കാട്ടില്‍ താമസിക്കുന്ന ഓഗോസെംഗിന്റെ കഥ വൈറലാകുന്നത്. അത് വലിയ ഞെട്ടലുളവാക്കി. ആരുമറിയാതെ 30 വര്‍ഷം എങ്ങനെ കഴിഞ്ഞുവെന്നാണ് എല്ലാവരും അത്ഭുതപ്പെടുന്നത്.

ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ കച്ചവടം നടത്തുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് ഒഓഗോസെംഗിന്റെ കഥ പുറംലോകമറിഞ്ഞത്. കൊറോണയില്‍ പൂക്കളുടെ വില്‍പന നഷ്ടപ്പെട്ടതോടെ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടിയത്. ഈ സമയത്ത് അതുവഴി കടന്നുപോയ ഒരു ചാരിറ്റി പ്രവര്‍ത്തക ഈ രംഗം കണ്ടതോടെയാണ് ഓഗോസെംഗിന്റെ കഥ പുറംലോകമറിയുന്നത്. ഒന്നുംവില്‍ക്കാനാവാതെ വെറുംകൈയ്യോടെ വീടണയേണ്ടി വരുന്ന ഓഗോയെ ഓര്‍ത്ത് വിവിയന്‍ പാന്‍ വേദനിച്ചു. ഈ സംഭവം അവള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഭവം വൈറലായി. ഇത് സ്ഥലം എംപിയുടെ ശ്രദ്ധയില്‍ പെട്ടു. എന്നാല്‍ ഓഗോയെ ചുറ്റിപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.

സന്‍ഗെയ് ടെന്‍ഗായിലായിരുന്നു അദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ 1980ല്‍ പുതിയ കെട്ടിടങ്ങള്‍ ഉയരുന്നതിന്റെ ഭാഗമായി ഓഗോസെംഗിന്റെ കുടുംബം ഉള്‍പ്പെടെ ഒട്ടേറെപേര്‍ ഭവനരഹിതരായി. എന്നാല്‍ പലര്‍ക്കും വീട് ലഭിച്ചെങ്കിലും ഇദ്ദേഹത്തിന് ലഭിച്ചില്ല. അഭിമാനിയായ ഓ മറ്റുള്ളവര്‍ക്ക് ഭാരമാവാനും താല്‍പര്യപ്പെട്ടില്ല.

അന്നു മുതല്‍ ഓ കാട്ടിലേക്ക് താമസം മാറ്റി. തടികളും മുളയും ടാര്‍പോളിനുമുപയോഗിച്ച് കാട്ടില്‍ കുടില്‍ കെട്ടി താമസമാരംഭിച്ചു.സ്വയംപാകം ചെയ്തു കഴിക്കുന്നതിനാല്‍ കുടിലില്‍ പ്രവേശിക്കുന്ന ഭാഗത്തു ചാരം കാണാം. ടെന്റിന്റെ പിന്‍ഭാഗത്താണ് അദ്ദേഹത്തിന്റെ കിടപ്പുമുറി. കുടിലിനടുത്ത് തോട്ടമൊരുക്കി പാചകാവശ്യത്തിനുള്ളതൊക്കെ അദ്ദേഹം വിളയിച്ചെടുത്തു. തുണിയും മറ്റും ഉപയോഗിച്ച് പച്ചക്കറി തോട്ടത്തിനു ചുറ്റും വേലികെട്ടി സംരക്ഷിച്ചു.

എലിശല്യമാണ് കാട്ടിലെ ജീവിതത്തെ അലോസരപ്പെടുത്തുന്നത്. തന്റെ തുണികളൊക്കെ അത് ഓട്ടയാക്കുന്നുവെന്നാണ് ഈ വയോധികന്റെ പരിഭവം. എങ്ങനെയാണ് ഓ ജീവിക്കുന്നത് എന്നകാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് ദൂരെ കഴിയുന്ന ഭാര്യയും മകളും പറയുന്നത്. കുടുംബത്തിന് നല്‍കാനുള്ള പണവുമായി വീട്ടിലെത്തുന്ന അച്ഛനോട് എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒരു പൂന്തോട്ടത്തില്‍ കഴിയുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറുപടി.

സിംഗപ്പൂരില്‍ ഭവനരഹിതര്‍ കുറവാണ്. പൊതുതാമസസ്ഥലങ്ങള്‍ ധാരാളമുണ്ട്. വീടില്ലാത്ത ഓയുടെ പ്രശ്‌നപരിഹാരത്തിനായി എംപിയുടെ സഹായത്തോടെ ഇപ്പോള്‍ അയാള്‍ക്ക് ഒരു വീടുലഭിച്ചു. ആദ്യമായി ടെലിവിഷന്‍ കണ്ടു. സുമനസ്സുകള്‍ ഫ്രഡ്ജും മറ്റ് ഉപകരണങ്ങളും നല്‍കി. ഓഗോസെംഗിന്റെ നിറഞ്ഞ ചിരിയില്‍ തന്റെ പതുജീവിതം പ്രതിഫലക്കുന്നുണ്ട്. എങ്കിലും പഴയ ഓര്‍മകളെ താലോലിക്കാന്‍ എല്ലാദിവസവും കാട്ടിലെ കുടിലിലെത്തും. കാട്ടിലെ തന്റെ തോട്ടത്തെ പരിചരിച്ച് മണിക്കൂറുകള്‍ കഴിയും. മുപ്പതുവര്‍ഷം ജീവിതത്തില്‍ അത്ര ചെറിയകാലമല്ലല്ലോ…!

Tags: Singaporeold man
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies