ബംഗളൂരു : ഹിജാബ് വിഷയത്തിൽ പ്രതികരിച്ചതിന്റെ പേരിൽ ഹിന്ദു നേതാവ് ഹർഷയെ മതമൗലികവാദികൾ അരും കൊല ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സിഐഡി. മാംഗ്ലൂർ മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് സിഐഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഹർഷ കൊല്ലപ്പെട്ടതിന് ശേഷവും ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹത്തിനും ഹിന്ദുക്കൾക്കുമെതിരെ നിരവധി വർഗ്ഗീയ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
ബംഗളൂരു സ്വദേശിയായ അതീക് ഷെരീഫ് ആണ് മാംഗ്ലൂർ മുസ്ലീംസിന്റെ അഡ്മിൻ. വർഗ്ഗീയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പേജിനെതിരെ സൈബർ ക്രൈം വിഭാഗം കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിഐഡിയും സമാന്തര അന്വേഷണം നടത്തുന്നത്. മറ്റൊരു കേസിലും മാംഗ്ലൂർ മുസ്ലീംസ് എന്ന ഫേസ്ബുക്ക് പേജിനെതിരെ സമാന രീതിയിൽ അന്വേഷണം നടന്നിരുന്നു.
അതേസമയം ഹർഷയുടെ കുടുംബത്തിന് കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായമായി സർക്കാർ നൽകുന്നത്. ധനസഹായം ഞായറാഴ്ച മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഹർഷയുടെ വീട്ടിൽ നേരിട്ട് എത്തി കൈമാറും.
Comments