ഡെറാഡൂൺ: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ദാരുണമായ പതനമാണ് കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് തന്റെ മണ്ഡലത്തിൽ പരാജയത്തിലേക്ക് അടുക്കുകയാണ്.
ആദ്യമണിക്കൂറിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ലാൽകുവ നിയമസഭാ സീറ്റിൽ പതിനായിരത്തിലധികം വോട്ടുകൾക്ക് പിന്നിലാണ് ഹരീഷ് റാവത്ത്. ബിജെപിയുടെ മോഹൻ സിംഗ് ബിഷ്ത്ത് 35,155 വോട്ടുകൾ നേടിയപ്പോൾ ഹരീഷ് റാവത്തിന് 23,107 വോട്ടുകൾ മാത്രമാണ് നേടാനായത്. ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ മുതിർന്ന നേതാവായിരുന്നു ഹരീഷ് റാവത്ത്.
നിലവിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്. ആകെയുള്ള 70 സീറ്റുകളിൽ 42 ഇടത്തും ബിജെപിയാണ് മുന്നേറുന്നത്. 24 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ഉയർത്തിയിട്ടുള്ളത്.
ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. എന്നാൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി 14നായിരുന്നു ഉത്തരാഖണ്ഡിൽ വോട്ടെടുപ്പ് നടന്നത്.
Comments