കൊച്ചി ; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഹിജാബ് നിരോധനത്തിൽ ഹൈക്കോടതി വിധി തീർത്തും നിരാശാജനകമാണെന്ന് തഹ്ലിയ പറഞ്ഞു.
വസ്തുതാപരമായി പിശകുകളുള്ള വിധിയാണിത്. ഹിജാബ് ഇസ്ലാം മതത്തിന്റെ നിർബന്ധ ആചാരമല്ല എന്ന കണ്ടെത്തലിൽ നിന്നാണ് അത്തരമൊരു വിധി വന്നത് എന്നാണ് മനസിലാകുന്നത്. ഹിജാബ് ഇസ്ലാമിൽ നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമാണ്. ഹിജാബ് ധരിക്കുന്നവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ഭരണകൂടം ജനാധിപത്യ ലോകത്ത് വിമർശിക്കപെടുക തന്നെ വേണം എന്നും ഫാത്തിമ തഹ്ലിയ കൂട്ടിച്ചേർത്തു.
കർണാടക സർക്കാരിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഇസ്ലാമിൽ ഹിജാബ് അഭിവാജ്യ ഘടകമല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മുസ്ലീം വിദ്യാർത്ഥിനികൾ.
Comments