ലക്‌നൗ : ഗോരഖ്പൂരിലെ മൃശാലയിൽ സന്ദർശനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമിൽ നിന്നും പുതുതായി എത്തിയ കാണ്ടാമൃഗങ്ങളെ കാണാനാണ് അദ്ദേഹം ഷഹീദ് അഷ്ഫാക്കുല്ല ഖാൻ മൃഗശാലയിൽ എത്തിയത്.
16-ാം തീയതിയാണ് ഹർ, ഗൗരി എന്ന് പേരുള്ള രണ്ട് കാണ്ടാമൃഗങ്ങളെ അസമിൽ നിന്നും യുപിയിലെ മൃഗശാലയിൽ എത്തിച്ചത്. മുഖ്യമന്ത്രി എത്തി നിമിഷങ്ങൾക്കകം അവ യോഗിയുടെ അടുത്തേക്ക് വരികയും തുടർന്ന് അദ്ദേഹം മൃഗങ്ങൾക്ക് പഴം നൽകുകയും ചെയ്തു. പച്ച ഇലകൾ നൽകി ഇരു മൃഗങ്ങളേയും തലോടിയ ശേഷമാണ് യോഗി അവിടെ നിന്നും മടങ്ങിയത്. 15 മിനിറ്റോളം അദ്ദേഹം മൃഗങ്ങൾക്കൊപ്പം ചെലവഴിച്ചു.
കാൺപൂരിനും ലക്‌നൗവിനും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ മൃഗശാലയാണ് ഗോരഖ്പൂരിലുള്ള ഷഹീദ് അഷ്ഫാക്കുല്ല ഖാൻ മൃഗശാല. കക്കോരി സംഭവത്തിന് നേതൃത്വം നൽകിയ നേതാവ് അഷ്ഫാക്കുല്ല ഖാന്റെ ഓർമ്മയ്‌ക്ക് വേണ്ടിയാണ് മൃഗശാലയ്‌ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്. വിനോദ സഞ്ചാരികളെ പ്രത്യേകം ആകർഷിക്കുന്ന സജ്ജീകരണങ്ങൾ മൃഗശാലയിൽ ഒരുക്കുമെന്ന് ഉദ്ഘാടന വേളയിൽ തന്നെ യോഗി അറിയിച്ചുരുന്നു.
Comments