ലക്നൗ : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ഉത്തർപ്രദേശ് പോലീസ്. കാപ്പന്‌പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന ജാമ്യാപേക്ഷയിലെ വാദം യുപി പോലീസ് തെളിവു സഹിതം പൊളിച്ചു. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവും ഇല്ല എന്നായിരുന്നു കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെ കോടതിയിൽ വാദിച്ചത്
രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിലാണ് യുപി പോലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വിദേശത്തുനിന്ന് ഭീകരവാദ പ്രവർത്തനങ്ങക്കായി കാപ്പൻ പണം സ്വരൂപിച്ചതിനടക്കം തെളിവുകൾ യുപി പോലീസ് ലഭിച്ചിരുന്നു. എന്നാൽ കാപ്പന് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല എന്നാണ് കെയുഡബ്ല്യുജെയും കാപ്പനുംകോടതിയിൽ വാദിച്ചത്. ഇതാണ് ശക്തമായ തെളിവുകൾ നിരത്തി പോലീസ് പൊളിച്ചടുക്കിയത്.
2015നു മുൻപു തന്നെ സിദ്ദിഖ് കാപ്പൻ ഡൽഹി കേന്ദ്രീകരിച്ചു പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ തല പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന് തെളിവായി 2015 ഫെബ്രുവരി 14,15 തീയതികളിൽ ചെന്നൈയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ദേശീയ നിർവാഹക സമിതി യോഗത്തിന്റെ മിനിട്സ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. സിദ്ദിഖ് കാപ്പനു ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ലക്നൗ ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പോപ്പുലർ ഫ്രണ്ട് ദേശീയ നിർവാഹക സമിതിയുടെ മിനിട്സും ഹാജരാക്കിയത്. ഡൽഹിയിൽ ‘ന്യൂനപക്ഷ അവകാശം’ എന്ന വിഷയത്തിൽ മറ്റു സംഘടനകളുമായി സഹകരിച്ചു സെമിനാർ സംഘടിപ്പിക്കാൻ ദേശീയ നിർവാഹക സമിതി സിദ്ദിഖ് കാപ്പനെയാണു ചുമതലപ്പെടുത്തുന്നതെന്നു മിനിട്സിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തി ഡൽഹിയിൽ മൈനോറിറ്റി ഫോറം രൂപീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
സിദ്ദിഖ് കാപ്പനൊപ്പം ഇ.എം.അബ്ദുറഹിമാൻ, ആരിഫ് അഹമ്മദ്, പർവേസ് അഹമ്മദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഡൽഹിയിൽ സെമിനാറിനും മൈനോറിറ്റി ഫോറം രൂപീകരണത്തിനുമായി പോപ്പുലർ ഫ്രണ്ട് ചുമതലപ്പെടുത്തിയത്.പോപ്പുലർ ഫ്രണ്ടുമായി തനിക്കു ബന്ധമില്ലെന്നും മാദ്ധ്യമ പ്രവർത്തകനെന്ന നിലയിലാണ് ഡൽഹിയിൽ പ്രവർത്തിച്ചിരുന്നതെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ കാപ്പന്റെ അവകാശവാദം. ഇതോടെ കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുക്കാൻ ശ്രമിക്കുകയിരുന്ന് വ്യക്തമാകുകയാണ്.
Comments