ന്യൂഡൽഹി : വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽ എന്ന ചിത്രം സൃഷ്ടിച്ച കോളിളക്കം ഇനിയും അവസാനിച്ചിട്ടില്ല. കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ ജീവിതം പറയുന്ന കഥയ്‌ക്ക് നേരെ മതമൗലികവാദികൾ ആക്രമണം നടത്തിയപ്പോൾ ലോകമെമ്പാടുമുള്ള ഭാരതീയർ അത് ഇരു കൈകളും നീട്ടി സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിദ്ധ്യത്തിൽ ഗ്ലോബൽ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചത്. മുതിർന്ന ബിജെപി നേതാവ് ശ്യാം രാജുവും ചടങ്ങിൽ പങ്കെടുത്തു.
കശ്മീരി പണ്ഡിറ്റുകളെ താഴ്‌വരയിൽ നിന്നും നാടുകടത്തി എന്നത് സത്യമാണെന്നും വിവേക അഗ്നിഹോത്രി അത് മികച്ച രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യൻ ചരിത്രത്തിലെ നിർണായക കാലം വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി. ജനങ്ങൾ എന്നും ഓർത്തിരിക്കുന്ന ചിത്രമായിരിക്കും ഇത് എന്നും വരും തലമുറയ്‌ക്ക് ഇത് ഒരു മികച്ച അറിവായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
Comments