കാബൂൾ: അഫ്ഗാനിസ്താനിലെ മുസ്ലീം പള്ളിയിൽ ഭീകരാക്രമണം. കാബൂളിലെ പുൽ-ഇ-ഖിഷ്തി മസ്ജിദിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം നടന്നത്.
മസ്ജിദിലെത്തിയ വിശ്വാസികൾക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. പൊട്ടിത്തെറിയിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. വൻ സ്‌ഫോടനമായിരുന്നതിനാൽ പരിക്കേറ്റവരുടെ എണ്ണം ഉയരാനാണ് സാധ്യത. ആക്രമണത്തിന് പിന്നാലെ ഒരാളെ പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം നിരവധി തവണയാണ് സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും സംഭവിച്ചത്. ഒട്ടുമിക്ക ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു.
Comments