ന്യൂഡൽഹി: അമേരിക്കയുടെ പ്രതിരോധ രംഗത്തെ സ്വാർത്ഥ നയങ്ങൾക്ക് മറുപടി നൽകി ഇന്ത്യ. അമേരിക്കൻ കമ്പനികളുടെ നിസ്സഹകരണത്തിന് ബദലായി റഷ്യൻ കമ്പനികളെ സ്വീകരിച്ചതിനെ ഇന്ത്യ ന്യായീകരിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് പ്രതിരോധ പങ്കാളിത്തത്തിലെ അമേരിക്കൻ കമ്പനികളുടെ ലാഭക്കൊതി തുറന്നുപറഞ്ഞത്.
അമേരിക്കയുടെ ഉപ വിദേശകാര്യ സെക്രട്ടറി വിക്ടോറിയ ന്യൂലാൻഡിനോടാണ് ജയശങ്കർ നയം വ്യക്തമാക്കിയത്. റഷ്യൻ പ്രതിരോധ പങ്കാളിത്തത്തിൽ നിന്നും ഇന്ത്യയെ പിൻവലിപ്പി ക്കാനാണ് അമേരിക്കയുടെ ശ്രമം. നിലവിലെ യുക്രെയ്ൻ പ്രശ്‌നം ഉപയോഗിക്കാനാണ് അമേരിക്ക തന്ത്രം മെനയുന്നത്. എന്നാൽ പ്രതിരോധ രംഗത്ത് ഇന്ത്യ-റഷ്യാ ബന്ധം ഇല്ലാതാ ക്കാനുള്ള അമേരിക്കൻ തന്ത്രത്തിനാണ് ഇന്ത്യ ചുട്ടമറുപടി നൽകിയത്.
ആത്മനിർഭർ ഭാരതിലൂന്നിയ പ്രതിരോധ നയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യ വ്യക്ത മാക്കി. അമേരിക്കയുടെ കമ്പനികൾ ആയുധങ്ങൾ വിലകുറച്ച് നൽകാനോ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനോ തയ്യാറല്ല. എന്നാൽ റഷ്യൻ കമ്പനികൾ ഇന്ത്യയുടെ എല്ലാ നിബന്ധനകൾ അംഗീകരിക്കുകയും മികച്ച ആയുധങ്ങൾ വിലകുറച്ചു നൽകാനും തയ്യാറായിരിക്കുന്ന കാര്യവും ജയശങ്കർ അമേരിക്കൻ പ്രതിനിധിയെ ധരിപ്പിച്ചു.
കഴിഞ്ഞ മാസം വിക്ടോറിയ ന്യൂലാന്റ് ഇന്ത്യയിൽ എത്തുകയും വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയുമായി സംസാരിക്കുകയും ചെയ്തിരുന്നു. റഷ്യ-ചൈനയുമായി ശക്തമായ ബന്ധത്തിലാണെന്നും ഇന്ത്യയുടെ നന്മയ്‌ക്ക് അമേരിക്കയുടെ പ്രതിരോധ നയങ്ങളാണ് ഗുണം ചെയ്യുകയെന്നും ന്യൂലാന്റ് വാദിച്ചിരുന്നു.
ചൈനയുടേയും റഷ്യയുടേയും മനുഷ്യാവകാശ ധ്വംസനങ്ങളെ ഇന്ത്യ തുറന്ന് എതിർക്ക ണമെന്നും മേഖലയിലേയും യൂറോപ്പിലേയും റഷ്യയുടെ ആക്രമണങ്ങളെ അപലപി ക്കണമെന്നും ആവർത്തിച്ചതിന് പിന്നാലെയാണ് പ്രതിരോധ കരാർ ഇന്ത്യ റഷ്യയുമായി ഉറപ്പിച്ചത്. ഇന്ത്യ-അമേരിക്ക വിദേശ-പ്രതിരോധ കാര്യ മന്ത്രിമാരുടെ സമ്മേളനം നടക്കാനിരിക്കേ ഇന്ത്യ-റഷ്യാ ബന്ധം ഏറെ നിർണ്ണായകമാകുമെന്നാണ് പ്രതിരോധ വിദഗ്ധർ കരുതുന്നത്.















