കൊൽക്കത്ത : പശ്ചിമ ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊന്നു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനെയും കൂട്ടുകാരെയും അറസ്റ്റ് ചെയ്തു. ഹൻസ്ഖാലിയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് 14 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകന്റെ കൂട്ടുകാരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ടത്. പീഡനത്തിൽ അവശയായ പെൺകുട്ടിയെ വീട്ടിലെത്തിച്ചത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ മകൻ ആണ്. ആ സമയം കുട്ടി കഠിനമായ വയറുവേദനയെയും, രക്തസ്രാവത്തെയും തുടർന്ന് അവശയായിരുന്നു. വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാർ എത്താൻ തുടങ്ങിയതോടെ ചിലർ ചേർന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി ദഹിപ്പിച്ചെന്ന് കുടുംബം പറയുന്നു.
സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ ആണ് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
Comments