കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യ മാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി. മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ അറിയിച്ചിരുന്നു. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും, സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തിരഞ്ഞെടുക്കാമെന്നും കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയ്‌ക്ക് ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശം. എന്നാൽ അസൗകര്യമുണ്ടെന്നും. ബുധനാഴ്ച വീട്ടിൽ വന്നാൽ മൊഴി എടുക്കാമെന്നുമായിരുന്നു കാവ്യ ഇന്നലെ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. മൊഴി നൽകാൻ താൻ ഒരുക്കമാണെന്നും ബുധനാഴ്ച വീട്ടിൽ വെച്ച് വേണമെന്നുമായിരുന്നു കാവ്യയുടെ ആവശ്യം.
സാക്ഷി എന്ന നിലയിലാണ് നിലവിൽ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പം ഇരുത്തി കാവ്യാ മാധവനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന് കൂടി എത്തിപ്പെടാൻ സാധിക്കുന്ന സ്ഥലത്തുവെച്ചായിരിക്കും ചോദ്യം ചെയ്യുക എന്നാണ് സൂചന.
Comments