ഡാർവിൻ: ക്വാഡ് സഖ്യത്തിലെ നാവിക കരുത്തന്മാർ സംയുക്ത ദൗത്യത്തിന് ഒരുങ്ങുന്നു. ഓസ്‌ട്രേലിയയുമായി ചേർന്നുള്ള സംയുക്ത സമുദ്രസുരക്ഷാ ദൗത്യത്തിനാണ് ഇന്ത്യൻ നാവികസേനാ സംഘം ഓസ്‌ട്രേലിയയിലെ ഡാർവിനിൽ എത്തിയത്. നാവിക സേനയുടെ തന്നെ പി81 വിമാനത്തിലാണ് സംഘം എത്തിയത്. ഇന്തോ-പസഫിക് മേഖലയിൽ സമാനമായ താൽപ്പര്യം വച്ചുപുലർത്തുന്ന രാജ്യങ്ങളെന്ന നിലയിൽ സമുദ്രസുരക്ഷയിൽ സ്ഥിരം സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഡാർവിൻ കേന്ദ്രീകരിച്ച് ഒരേ സമയം സമുദ്രത്തിലും ആകാശത്തിലും പരിശീലനങ്ങളും ഒപ്പം രക്ഷാദൗത്യങ്ങളും പരിശീലിക്കും. ഇന്ത്യയുടെ നാവിക സേനാ വ്യൂഹമായ അൽബട്രോസ്-ഐഎൻഎസ് 312 നൊപ്പം ഓസ്‌ട്രേലിയയുടെ 92 വിംഗ്‌സ് റോയൽ എയർഫോഴ്‌സ് സംഘവും പരിശീലനത്തിൽ പങ്കുചേരും.
ഇരുരാജ്യങ്ങളുടേയും പി8 വിമാനങ്ങൾ അന്തർവാഹിനികളെ പ്രതിരോധിക്കുന്ന വിവിധ തന്ത്രങ്ങളും നിരീക്ഷണ രീതികളും പരിശീലിക്കും. കഴിഞ്ഞ വർഷം ഇന്ത്യൻ തീരത്ത് നടന്ന മലബാർ സമുദ്രസുരക്ഷാ പരിശീലനങ്ങളിലും ഓസ്ഇൻഡെക്‌സ് പരിശീലനത്തിലും ഇരുരാജ്യങ്ങളുടെ സംഘം ഒരുമിച്ചുണ്ടായിരുന്നു. കൃത്യമായ ഇടവേളകളിലെ പരിശീലനവും നിരീക്ഷണവും സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സേനാംഗങ്ങളുടെ കാര്യശേഷിയും വർദ്ധിപ്പിക്കുന്നതായാണ് നാവിക സേന വിശകലനം ചെയ്തിരിക്കുന്നത്.
Comments