ന്യൂഡൽഹി : ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്‌ക്ക് നേരെ മതമൗലികവാദികൾ വെടിവെപ്പ് നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മസ്ജിദിന് മുന്നിൽ നിന്ന് കല്ലേറും തീവെക്കവും മാത്രമല്ല, വെടിവെപ്പും നടത്തി എന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജഹാംഗിപുരിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജഹാംഗീർ പുരിയിലെ സിബ്ലോക്കിലുണ്ടായിരുന്ന മസ്ജിദിന് മുന്നിലെത്തിയപ്പോഴാണ് മതമൗലികവാദികൾ ശോഭയാത്രയ്‌ക്ക് നേരെ കല്ലെടുത്ത് എറിഞ്ഞത്. മസ്ജിദിന് ചുറ്റും ധാരളം ആളുകൾ തടിച്ച് കൂടിയിരുന്നു. ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉണ്ടായിരുന്നു. എന്നാൽ മസ്ജിദിന് മുകളിൽ നിന്ന് ഉൾപ്പെടെ മതമൗലികവാദികൾ ആക്രമണം നടത്തി. കല്ലും ഗ്ലാസ് ബോട്ടിലും ഉൾപ്പെടെയാണ് അക്രമികൾ വലിച്ചെറിഞ്ഞത്. അവരുടെ കയ്യിൽ വടിവാളുകളും കത്തികളും തോക്കുകളുമുണ്ടായിരുന്നു.
ഇതിനിടെയാണ് ഒരാൾ തോക്കുമായെത്തി വെടിവെച്ചത്. നീല കുർത്ത ധരിച്ചെത്തിയ യുവാവ് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞതായും പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പോലീസ് പറഞ്ഞു. വീടുകൾ തോറുംകയറിയാണ് പോലീസ് പരിശോധന നടത്തുന്നത്.















