തിരുവനന്തപുരം: ചോരക്കളിയുടെ നാടായി കേരളം മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്രമികൾക്ക് മുഖ്യമന്ത്രി വാള് കൊടുത്ത് ചാമ്പിക്കോ എന്ന് പറയുന്ന അവസ്ഥയാണ്. രാവിലെ എഴുന്നേറ്റാൽ മുറ്റത്ത് രക്തം കാണുന്ന സ്ഥിതിയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് കോൺഗ്രസ് രാഷ്‌ട്രീയ കാര്യ സമിതിക്ക് എത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ഒരു മന്ത്രി തന്നെ പറയുകയാണ് പോലീസ് വിചാരിച്ചാൽ ഇതൊന്നും നിയന്ത്രിക്കാൻ കഴിയില്ലെന്ന്. അതാണ് സംസ്ഥാന ഭരണത്തിന്റെ യഥാർത്ഥ സ്ഥിതി. പിണറായി അധികാരത്തിലെത്തിയ ശേഷം അൻപതിലേറെ രാഷ്‌ട്രീയ കൊലപാതകങ്ങൾ ഉണ്ടായി ഇതിലൊന്നും പാഠം പഠിക്കാൻ സർക്കാര് തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ന്യൂനപക്ഷ വർഗീതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ വർജ്ജിക്കേണ്ടതാണ്. രണ്ട് വർഗീയതകളെയും പ്രോത്സാഹിപ്പിക്കുന്ന ചരിത്രമാണ് സിപിഎമ്മിനുളളത് വ്യാപകമായ അക്രമങ്ങളും കൊലപാതകങ്ങളുമാണ് നടക്കുന്നത്. ഇതൊന്നും നിയന്ത്രിക്കാനുളള ഉത്തരവാദിത്വം സർക്കാരിനും പോലീസിനും ആഭ്യന്തര വകുപ്പിനും ഇല്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നിഷ്‌ക്രിയമായ ആഭ്യന്തര വകുപ്പാണ് ഇപ്പോഴുളളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments