പാലക്കാട്: പോപ്പുലർ ഫ്രണ്ടിനേയും എസ്ഡിപിഐയേയും നിരോധിക്കാനുള്ള ക്യാമ്പെയ്‌ന്റെ ഭാഗമായി ബിജെപി നേതാവ് എം.ടി.രമേശ്. എസ്ഡിപിഐ – പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ വെട്ടിക്കൊന്ന സാഹചര്യം കൂടി പരിഗണിച്ചാണ് നീക്കം. ഭാരത മണ്ണിൽ തീവ്രവാദത്തിന്റെ വിത്ത് പാകാൻ പോപ്പുലർ ഫ്രണ്ടിനെ നമുക്ക് അനുവദിയ്‌ക്കാൻ ആകില്ലെന്ന് എം.ടി.രമേശ് ചൂണ്ടിക്കാണിക്കുന്നു.
ഈ നാടിന്റെ തല കൊയ്യാൻ വാളിന് മൂർച്ച കൂട്ടുന്ന ഈ സംഘടന നിരോധിയ്‌ക്കപ്പെടണം. പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എഴുത്തുകാരനും പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുമായ മിഥുൻ വിജയ് കുമാർ തുടങ്ങിയ കാമ്പയിനിന്റെ ഭാഗം ആവുകയാണെന്നും എം.ടി.രമേശ് പറയുന്നു. എല്ലാവർക്കും ഈ ഹർജിയിൽ ഒപ്പു വയ്‌ക്കാനുള്ള ലിങ്കും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
എം.ടി.രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
പാലക്കാട് പോപ്പുലർ ഫ്രന്റ് തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ശ്രീനിവാസന്റെ മകളുടെ നിലവിളി ചെവിയിൽ മുഴങ്ങി കൊണ്ടേ ഇരിക്കുന്നു. ഭാരത മണ്ണിൽ തീവ്രവാദത്തിന്റെ വിത്ത് പാകാൻ പോപ്പുലർ ഫ്രണ്ടിനെ നമുക്ക് അനുവദിയ്‌ക്കാൻ ആകില്ല. ഈ നാടിന്റെ തല കൊയ്യാൻ വാളിന് മൂർച്ച കൂട്ടുന്ന ഈ സംഘടന നിരോധിയ്‌ക്കപ്പെടണം. പോപ്പുലർ ഫ്രെണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് എഴുത്തുകാരനും പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റുമായ മിഥുൻ വിജയ് കുമാർ തുടങ്ങിയ കാമ്പയിനിന്റെ ഭാഗം ആകുന്നു ഞാനും. ഈ ഹർജിയിൽ നിങ്ങൾക്കും ഒപ്പു വയ്‌ക്കാം! ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.
https://www.change.org/ban-sdpi-pfi
Comments