കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ നടന്ന സ്‌ഫോടനങ്ങളിൽ 30 ലധികം പേർ കൊല്ലപ്പെട്ടു. 80 ലധികം പേർക്ക് പരിക്കേറ്റു. കാബൂൾ, ബാൽഖ് പ്രവശ്യയിലെ മസാർ-ഇ ഷെരീഫിലെ പള്ളി, കുന്ദൂസ് നഗരം എന്നിവടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്.
ഇന്നലെ കാബൂളിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായത്. റോഡരികിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബാൽഖിലെ മസാർ ഇ ഷെരീഫ് പള്ളിയിൽ സ്‌ഫോടനമുണ്ടായത്. പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 20 ലധികം പേർ കൊല്ലപ്പെടുകയും 65 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം.
ഇതിന് പിന്നാലെ കുന്ദൂസിലും സ്‌ഫോടനം നടക്കുകയായിരുന്നു. 10 പേരാണ് കുന്ദൂസ് നഗരത്തിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.മരണ നിരക്കുകൾ ഇനിയും കൂടിയേക്കാമെന്നാണ് വിവരം.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് ദിവസത്തിന് മുമ്പ് പടിഞ്ഞാറൻ കാബൂളിൽ ഒരു സ്‌കൂളിൽ സ്‌ഫോടനം ഉണ്ടാവുകയും മുഴുവൻ വിദ്യാർത്ഥികളും കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments