തിരുവനന്തപുരം: ഇടത് സംഘടനാ നേതാവ് എം.ജി.സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക്. ജോലിക്ക് വരേണ്ടത് മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്ന് ചെയർമാൻ പറയുന്നു. ധിക്കാരം പറഞ്ഞാൽ അവിടെ ഇരിക്കെടോ എന്ന് പറയാൻ അറിയാം. മര്യാദയ്‌ക്ക് ജോലി ചെയ്യണം. അല്ലാതെ സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കരുത്. അങ്ങനെ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ബി.അശോക് പറയുന്നു.
ചെയർമാനെ ഭരിക്കുന്ന തരത്തിലാണ് അസോസിയേഷൻ പ്രസിഡന്റ് അടക്കമുള്ളവരുടെ പ്രവൃത്തികൾ. ധിക്കാരം പറഞ്ഞാൽ അവിടെയിരിക്കെടാ എന്ന് ഏത് ഉദ്യോഗസ്ഥനോടും പറയും. വൈദ്യുതിമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ചുമതല സർക്കാരിലെ അത്രകണ്ട് സുപ്രധാന ചുമതലയല്ലെന്നും ചെയർമാൻ വിമർശിക്കുന്നു. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറിതല ചർച്ച നടക്കാനിരിക്കെയാണ് ചെയർമാന്റെ പ്രതികരണം.
Comments