തിരുവനന്തപുരം: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ചതിന് പിന്നാലെ സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നഗരത്തിൽ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ കോഴിയിറച്ചിയും മറ്റ് ആഹാരസാധനങ്ങളും പിടിച്ചെടുത്തു. കഴക്കൂട്ടത്തുള്ള അൽസാജ്, തക്കാരം, തമ്പാനൂർ ഹൈലാൻഡ് എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അൽസാജ് ഹോട്ടലിന് നോട്ടീസ് നൽകിയിട്ടുണ്ട്.
കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന തക്കാരം ഹോട്ടലിൽ നിന്നും പഴയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പഴകിയതും ഉപയോഗശൂന്യവുമായ 12 കിലോ കോഴിയിറച്ചി, ഭക്ഷ്യയോഗ്യമല്ലാത്ത ആറ് കിലോ മറ്റ് ആഹാരസാധനങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക്, നിരോധിച്ച ക്യാരിബാഗ് എന്നിവയും കണ്ടെത്തി. ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാലും കഴക്കൂട്ടം അൽസാജ്, തക്കാരം എന്നീ ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Comments