കാട്ടുതീ, ചുഴലിക്കാറ്റ്, തീഗോളം.. ദിവസങ്ങൾക്കിടെ അമേരിക്ക നേരിടേണ്ടി വന്ന ദുരന്തങ്ങളാണിത്. ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ദുരിതങ്ങളിൽ വീർപ്പുമുട്ടുകയാണ് രാജ്യത്തെ ജനങ്ങൾ. വർഷങ്ങളായി അനുഭവിക്കുന്ന ഈ ദുരിതങ്ങളുടെ കാരണങ്ങൾ സാധാരണക്കാർ ഇന്നും തേടുകയാണ്.
എല്ലാ വർഷവും അമേരിക്കൻ ജനതയെ തേടി പ്രകൃതി ദുരന്തങ്ങൾ എത്താറുണ്ട്. ഈ വർഷം ആദ്യപാതത്തോട് അടുക്കുമ്പോൾ മൂന്ന് ദുരന്തങ്ങളാണ് ജനങ്ങൾക്ക് നേരിടേണ്ടി വന്നത്. ഏപ്രിൽ പകുതിയോടെ അമേരിക്കയിലെ വിവിധ പ്രവിശ്യകശിൽ കാട്ടുതീ പടർന്നുപിടിക്കുകാൻ ആരംഭിച്ചു. ടെക്‌സസ് മുതൽ അരിസോന വരെ ഇതിന്റെ ആഘാതമുണ്ടായി. തെക്കുകിഴക്കൻ യുഎസ് മേഖലയിലെ ന്യൂമെക്‌സിക്കോ, അരിസോന, നെവാദ, കൊളറാഡോ, ടെക്‌സസ്, ഓക്ലഹോമ, നെബ്രാസ്‌ക എന്നിവിടങ്ങളിലാണ് കാട്ടുതീയുടെ തീവ്രത രൂക്ഷമായി അനുഭവപ്പെട്ടത്. അഗ്‌നിബാധ മൂലം ഒരു മരണം മാത്രമാണ് യുഎസിൽ ഇതുവരെ സംഭവിച്ചതെങ്കിലും കലിഫോർണിയയിൽ മാത്രം 14850 കോടി യുഎസ് ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതിൽ നിന്നും കരകയറുന്നതിനിടെയാണ് അതിവേഗത്തിൽ പായുന്ന തീഗോളവും കണ്ടെത്തിയത്. യുഎസിലെ അർക്കൻസാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കൻ സംസ്ഥാനങ്ങളിൽ മണിക്കൂറിൽ 55,000 മൈൽ വേഗതയിൽ വമ്പൻ ശബ്ദത്തോടെ പായുന്ന തീഗോളമാണ് കണ്ടത്. 30-ലധികം ആളുകൾ മിസിസിപ്പിയിലെ ക്ലൈബോൺ കൗണ്ടിയിലും പരിസര പ്രദേശങ്ങളിലും തീഗോളം കണ്ടിരുന്നു. ഇത് ബഹിരാകാശ ഏജൻസിയായ നാസയും സ്ഥിരീകരിച്ചതോടെ ജനങ്ങളിൽ പരിഭ്രാന്തി പടരുകയാണ്. അഗ്‌നിഗോളത്തിന് പൂർണ്ണ ചന്ദ്രനേക്കാൾ 10 മടങ്ങ് തിളക്കമുണ്ടെന്ന് നാസ പറഞ്ഞത്. ഇതിൽ എന്തെങ്കിലും ദുരന്തം സംഭവിച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ല. കൂടുതൽ വിവരങ്ങൾ തേടുന്ന തിരക്കിലാണ് വിദഗ്ധർ.
അതിനിടെയാണ് നാശം വിതച്ചുകൊണ്ട് ചുഴലിക്കാറ്റ് വീശുന്നത്. കൻസാസിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിത്തച്ചത്. വിവിധമേഖലകളിലെ ചുഴലിയിൽ പെട്ട് വീടുകളുൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു. ഒട്ടേറെ ആളുകൾക്ക് പരുക്ക് പറ്റി. ഇത് മൂലം കൻസാസിലെ ആൻഡോലവർ മേഖലയിൽ വലിയ നാശമാണ് ഉണ്ടായത്. മേഖലയിലെ സെജ്വിക് കൗണ്ടിയിൽ 50 മുതൽ നൂറോളം വീടുകൾ തകർന്നു. കാലാവസ്ഥാ സാഹചര്യം കൂടുതൽ കരുത്തുറ്റ കാറ്റുകളെയും ചുഴലിക്കാറ്റുകളെയും ശീതക്കൊടുങ്കാറ്റിനെയും പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിൽ എത്തിച്ചേക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
പ്രകൃതി ദുരന്തങ്ങൾ അമേരിക്കയിൽ ആദ്യത്തെ സംഭവമല്ല. ഇടവിട്ടുള്ള കൊടുങ്കാറ്റുകളും ഹിമപേമാരികളും രാജ്യത്തെ അനുദിനം തകർത്തുകൊണ്ടിരിക്കുകയാണ്. ഒന്നിന് പുറകേ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങൾക്ക് കാരണം മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം ആണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനെ പ്രതിരോധിക്കാൻ ആഗോളതലത്തിൽ ചർച്ചകളും പുരോഗമിക്കുകയാണ്.
Comments