മൂന്നാർ : തീവ്രവാദ സംഘടനകൾക്ക് നിർണായക വിവരങ്ങൾ ചോർത്തി നൽകിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണുകൾ പിടിച്ചെടുത്തു. മൂന്നാർ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈഎസ്പി കെ.ആർ.മനോജ് പിടിച്ചെടുത്തത്. പോലീസ് സ്റ്റേഷനിലെ വിവരങ്ങളാണ് ഇവർ തീവ്രവാദ സംഘടനകൾക്ക് കൈമാറിയത്.
സ്റ്റേഷനിലെ പ്രധാനരേഖകൾ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റർ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണ്. ഇവ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി. ഫോണിലെ വിവരങ്ങൾ ലഭിച്ചാലേ കൂടുതൽ കാര്യങ്ങൾ പുറത്ത് വരൂ.
മൂന്നാർ സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടെന്ന് രഹസ്വാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ഏജൻസികൾ അന്വേഷണം നടത്തിവരികയായിരുന്നു. സ്റ്റേഷനിലെ മൂന്ന് പോലീസുകാരെയാണ് ഏജൻസികൾ നിരീക്ഷിച്ചത്. സംഭവം പുറത്തായതിന് പിന്നാലെയാണ് ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments