മുംബൈ: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 20-കാരൻ പോലീസ് പിടിയിൽ. സഹോദരിയുടെ വീട്ടിൽ നിന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലായിരുന്നു കേസിനാസ്പദമായ സംഭവം.
ശരൺസിംഗ് സെയ്തി എന്ന യുവാവ് 18-കാരിയായ സുഖ്പ്രീത് കൗറിനെയാണ് കൊലപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ച വിരോധത്തിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു കൊലപാതകം. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു.
ദിയോഗിരി കോളേജിലെ ബിബിഎ വിദ്യാർത്ഥിനിയെയാണ് പ്രതി കഴുത്തറുത്ത് കൊന്നത്. നീ എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു യുവാവ് പെൺകുട്ടിയുടെ കഴുത്തറുത്തതെന്നാണ് വിവരം. നിലവിൽ പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Comments