പാലക്കാട്: ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടിയെ കൊണ്ട് പ്രകോപനകരമായ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ വിമർശനവുമായി യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. കേരളത്തിൽ മറ്റൊരു കശ്മീർ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് അദ്ദേഹം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനം.
ആലപ്പുഴയിൽ മേയ് 21 ന് നടന്ന പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന ഹിന്ദു – ക്രിസ്ത്യൻ വംശഹത്യ ആഹ്വാനം നടത്തുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ആണ് എന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. കേരളം പോലുള്ള സ്ഥലത്ത് മറ്റൊരു കശ്മീർ ഉണ്ടാക്കി എടുക്കുക, മറ്റു മതങ്ങളെ സംഘടിതമായി ആക്രമിച്ചു ആട്ടിപ്പായിക്കാൻ ഉള്ള ഇസ്ലാമിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വംശഹത്യ ശ്രമങ്ങൾക്കുള്ള മുദ്രാവാക്യം. ഇത്തരം മത തീവ്രവാദികളെ ജനാധിപത്യ സമൂഹം എന്ന നിലക്ക് നേരിടേണ്ടത് ഭരണഘടനാപരമായി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പൊതുജനങ്ങൾക്ക് പരാതി രേഖപ്പെടുത്തുന്നതിനായി ഒരു ലിങ്കും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ദേശീയ ബാലാവകാശ കമ്മീഷൻ, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേന്ദ്ര വനിതാ ശിശു സംരക്ഷണ വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകുന്നതിനുള്ള ലിങ്ക് ആണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താനും അദ്ദേഹത്തിന്റെ ആഹ്വാനമുണ്ട്.
Comments