ശ്രീനഗർ ; രാജ്യത്തെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട കൊടും ഭീകരരെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. രണ്ട് ലഷ്കർ ഇ ത്വായ്ബ ഭീകരരെ ബാരാമുള്ളയിൽ നിന്നാണ് പിടികൂടിയത്. നെഹൽപോറ പട്ടാൻ സ്വദേശികളായ ഇർഷാദ് അഹമ്മദ് മിർ, സാഹിദ് ബഷീർ എന്നിവരാണ് പിടിയിലായത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഇവരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. 2 ചൈനീസ് പിസ്റ്റൾ, കാട്രിഡ്ജുകൾ, മാഗസിൻ എന്നിവയാണ് ഭീകരരിൽ നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. കാന്തിപോറയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നത്.
Comments