ലക്നൗ: ജിതേന്ദ്ര നരായണൻ ത്യാഗി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.വിദേശരാജ്യങ്ങളിൽ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും തലവെട്ടുമെന്നും ചൂണ്ടിക്കാണിച്ചാണ് കത്തയച്ചത്.കഴിഞ്ഞ ദിവസം രാത്രിയോടെ വാട്ട്സാപ്പ് കോളിലൂടെയാണ് സന്ദേശം ലഭിച്ചതെന്ന് കത്തിൽ വ്യക്തമാക്കുന്നു.വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ തലവെട്ടുമെന്നാണ് മുന്നറിയിപ്പ്.
ഭീകരൻ ഇഖ്ബാൽ കസ്‌കറിന്റെ സഹോദരൻ എന്ന് പരിചയപ്പെടുത്തിയ അജ്ഞാതനാണ് സന്ദേശം നൽകിയത്. ഹിന്ദിയിൽ ആയിരുന്നു കത്ത് . കോൾ വന്ന +971569781862 എന്ന ദുബായ് നമ്പരും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ലഖ്‌നൗ പോലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ത്യാഗി കത്തിൽ ആവശ്യപ്പെടുന്നു.
ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച തനിക്ക് മുമ്പും സമാനമായ വധഭീഷണികൾ വന്നിരുന്നെന്നും.ഇവ പാകിസ്താൻ കേന്ദ്രീകരിച്ച നമ്പറുകൾ ആയിരുന്നു.തന്റെ രക്തത്തിനായി ഇസ്ലാമിക തീവ്രവാദികൾ വിലപേശുകയാണെന്നും .ഭൂരിഭാഗം കോളുകൾ വരുന്നത് പാകിസ്താൻ നമ്പറുകളിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഖുർആനിലെ 26 വാക്യങ്ങൾ ഇദ്ദേഹം തിരുത്തി എഴുതിയിരുന്നു.തുടർന്ന് ബാക്കിയുള്ള വാക്യങ്ങൾ ശരിയായ ക്രമത്തിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുകയും . തന്റെ ‘പുതിയ ഖുർആൻ ഉപയോഗിക്കുന്നതിന് രാജ്യത്തെ എല്ലാ മദ്രസകളിലും മുസ്ലീം സ്ഥാപനങ്ങളിലും അനുമതി നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഖുർ ആൻ തിരുത്തി എഴുതിയത് സംബന്ധിച്ച് ഇസ്ലാമിക തീവ്രവാദികൾ ത്യാഗിക്കെതിരെ ദുഷ്പ്രചാരണം നടത്തുകയും ,ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ച വ്യക്തി കൂടെയാണ് സീം റിസ്വി എന്ന ജിതേന്ദ്ര നാരായൺ ത്യാഗി .
Comments