ലക്‌നൗ: ഹിന്ദു വിരുദ്ധ പരാമർശത്തിൽ മാദ്ധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ പ്രതിഷേധം പുകയുന്നു. ഹിന്ദുക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ആൾട്ട് ന്യൂസ് സ്ഥാപകരിൽ ഒരാളായ സുബൈർ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. സംഭവത്തിൽ സുബൈറിനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
ഹിന്ദുക്കളെ അപമാനിച്ചതിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈർ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ കോടതി റദ്ദാക്കിയതിനെ തൊട്ടുപിന്നാലെയാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെയായിരുന്നു ഹിന്ദുക്കളെ സുബൈർ അപമാനിച്ചത്.
മഹന്ദ് ബജ്രംഗ് മുനി ഉദാസിൻ, യതി നരസിംഹനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു സുബൈർ ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചത്. ഇവരെല്ലാം മറ്റുള്ളവരുടെ വെറുപ്പ് പിടിച്ചു പറ്റുന്നവർ ആണെന്നായിരുന്നു സുബൈർ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനെ പുറമേ ഹിന്ദു വിരുദ്ധ ഉള്ളടക്കമുള്ള മറ്റ് സന്ദേശങ്ങളും പങ്കുവെച്ചിരുന്നു. സുബൈറിന്റെ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹിന്ദുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിലാണ് പോലീസ് കേസ് എടുത്തത്.
ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടെ സുബൈർ അറസ്റ്റിലാകുമെന്ന് ഉറപ്പാണ്. ഇതേ തുടർന്നാണ് സുബൈർ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്.
Comments