ഇന്ത്യക്കെതിരെ എന്ത് വാർത്ത വന്നാലും അത് ആഘോഷിക്കുവാൻ എന്നും ചില രാജ്യവിരുദ്ധർ മുന്നിലുണ്ടാകും. ചൈനയുടെ ആക്രമണമായാലും പുൽവാമയിൽ സൈനികരുടെ ജീവൻ പൊലിഞ്ഞാലും ഉള്ളുകൊണ്ടെങ്കിലും സന്തോഷിക്കുന്ന ഒരു പ്രത്യേക വിഭാഗം.. സോഷ്യൽ മീഡിയ ടേം അനുസരിച്ച് ഇവരെ കമ്മികളെന്നും സുഡാപ്പികളെന്നും കൊങ്ങികളെന്നുമൊക്കെ വിളിക്കാറുണ്ട്. ഇന്ത്യക്ക് ഒരു വിഷമം വന്നാൽ അത് നരേന്ദ്രമോദിക്കും ബിജെപിക്കും മാത്രം ബാധകമായ എന്തോ ആണെന്നാണ് ഇവർ ധരിച്ചിരിക്കുന്നത്. ഈ ആഘോഷം വാർത്തകൾ ഫേക്കായാൽ പോലും നടക്കാറുണ്ട്.അത്തരത്തിലൊരു വാർത്തയ്‌ക്ക് വൻ ആഘോഷം നടത്തി അമളി പിണഞ്ഞിരിക്കുകയാണ് ഇക്കൂട്ടരിപ്പോൾ.
യുഎഇ ഗോതമ്പ് കയറ്റുമതി നിരോധിച്ചതുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ കമ്മി- കൊങ്ങി- സുഡാപ്പികൾ ആഘോഷമാക്കുന്നത്. കടുത്ത ക്ഷാമത്തെ തുടർന്ന് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗോതമ്പിന്റെ പുനർകയറ്റുമതി യുഎഇ നിരോധിച്ചിരുന്നു. എന്നാൽ ചില മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് ഇറക്കുമതിയ്‌ക്ക് യുഎഇ വിലക്കേർപ്പെടുത്തിയെന്നായിരുന്നു വാർത്ത നൽകിയത്.
ഇത് കണ്ട് ആനന്ദ ലബ്ധിയടഞ്ഞ കമ്മി കൊങ്ങി സുഡാപ്പികൾ വാർത്തയുടെ സക്രീൻ ഷോട്ട് സഹിതം വ്യാപകമായി പ്രചരിപ്പിക്കാൻ ആരംഭിച്ചു. നൂപുർ ശർമ്മ വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് യുഎഇയുടെ നടപടിയെന്നായിരുന്നു ഇക്കൂട്ടരുടെ കിംവദന്തി. ഇന്ത്യയ്‌ക്ക് അങ്ങിനെ തന്നെ വേണമെന്ന് പറഞ്ഞവരും, സന്തോഷിച്ചവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാം തങ്ങളുടെ പ്രാക്കാണെന്ന് ഉള്ളിൽ പറഞ്ഞവരും, ചിരിച്ചവരും ഉണ്ട്. ഇനി ഇങ്ങനെ ആവർത്തിക്കരുതെന്ന താക്കീതും ഇന്ത്യയ്‌ക്ക് ഇക്കൂട്ടർ നൽകുന്നുണ്ട്. ട്രോളുണ്ടാക്കാൻ മണ്ടി നടന്ന് ചിലരാകട്ടെ ആകെ ക്ഷീണിച്ച് വശംകെട്ടു.
എന്നാൽ അമളി പറ്റിയെന്ന് മനസ്സിലാക്കിയ മാദ്ധ്യമങ്ങൾ വാർത്ത തിരുത്തി കയറ്റുമതി പുനർകയറ്റുമതിയെന്നാക്കി. ഇതറിഞ്ഞും അറിയാത്ത ഭാവം നടിക്കുന്ന ഇവർ ഇപ്പോഴും ഇതിന്റെ സ്‌ക്രീൻ ഷോട്ടും പൊക്കിപ്പിടിച്ച് നടപ്പാണ്. രാജ്യം അങ്ങനെയിപ്പോ നന്നാകണ്ട എന്നാണ് ചിന്ത. രാജ്യത്ത് എങ്ങനെയെങ്കിലും ഒരു ആഭ്യന്തര കലാപം ഉണ്ടാകണമെന്ന ആഗ്രഹവുമായി ഇനിയും ആകാശത്തേക്ക് നോക്കിയിരിക്കുകയാണ്. പക്ഷേ അന്താരാഷ്‌ട്ര തലത്തിൽ നിന്നുള്ള വാർത്തകൾ ഇവരെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല. ഇന്ത്യൻ സാമ്പത്തിക രംഗം സുശക്തമാണ് , സുസ്ഥിരമാണ്.. ചുരുക്കം പറഞ്ഞാൽ രാജ്യവിരുദ്ധരുടെ ആഗ്രഹങ്ങളെല്ലാം മലർപൊടിക്കാരന്റെ മധുര സ്വപ്നങ്ങൾ മാത്രമായി മാറുകയാണ്
Comments