പട്‌ന: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൈനിക സേനകളില്‍ നാല് വര്‍ഷത്തെ സേവനത്തിനായുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്റ് ലക്ഷ്യം വെയ്‌ക്കുന്നത് സൈനിക സേന നൈപുണ്യവികസനമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ മന്ത്രിയുടെ വീട് അക്രമികള്‍ തകര്‍ത്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ജോലി അന്വേഷണം ആരംഭിക്കുന്നത് 23-24 വയസ്സുകളിലാണ്, പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് 17.5 വയസ് കഴിഞ്ഞവരെയാണ്, മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ ബെറ്റിയ പ്രദേശത്ത് ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമമാണ് നടക്കുന്നത്. എംപി സഞ്ജയ് ജയ്സ്വാലിന്റെ വീടിനു നേരെ അക്രമണം ഉണ്ടായി. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ബിജെപി എംഎല്‍എ വിജയ് ബിഹാരിയുടെ വാഹനത്തിനു നേരെയും അക്രമം ഉണ്ടായി. ജനങ്ങള്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകും. അതിന്റെ പേരില്‍ പൊതു-സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുകയല്ല വേണ്ടതെന്നും രേണു ദേവി പറഞ്ഞു.
പദ്ധതി പ്രകാരം നാല് വര്‍ഷത്തെ പരിശീലനത്തിന് ശേഷം മികച്ച പ്രകടനം നടത്തുന്ന 25 ശതമാനത്തോളം പേര്‍ക്കാണ് സേനയില്‍ തുടരാന്‍ അവസരം ലഭിക്കുന്നത്. 75 ശതമാനം ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. പരിശീലനം ലഭിച്ചവര്‍ക്ക് അഗ്നിവീരന്‍മാര്‍ എന്ന് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും. ഇന്ത്യ പോലെയുള്ള മഹാരാജ്യത്ത് പരിശീലനം ലഭ്യമായവര്‍ക്ക് തൊഴില്‍ വളരെ പെട്ടെന്ന് ലഭിക്കുമെന്നും രേണു പറഞ്ഞു. നാല് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര ആംഡ് പോലീസ് ഫോഴ്സ്, അസം റൈഫിള്‍സ് എന്നിവയിലേക്ക് മുന്‍ഗണന ലഭിക്കും.
പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവില്‍ നടക്കുന്ന കലാപശ്രമവും ആസൂത്രിതമെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. പഠനം കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നത്.















