ആലപ്പുഴ : കായിക വകുപ്പിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ .കായിക വകുപ്പ് ആലപ്പുഴ ജില്ലയെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് വിമർശനം. . വകുപ്പിൽ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നു.രാജ കേശവദാസ് നീന്തൽ പരിശീലന കേന്ദ്രം യാഥാർത്ഥ്യമാക്കാൻ ഉദ്ദ്യോഗസ്ഥ ലോബി തടസം നിൽക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.ജില്ലയോടുള്ള അവഗണനക്കെതിരെ സമരം ചെയ്യണമെന്ന് എം എൽ എ മാരോട് മന്ത്രി ആവശ്യപ്പെട്ടു.എച്ച് സലാം , തോമസ് കെ.തോമസ് എന്നീ എം.എൽ.എമാരോടാണ് മന്ത്രിയുടെ പരസ്യ നിർദ്ദേശം.
നീന്തൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ കായിക താരങ്ങളെ സമ്മാനിക്കുന്നത് കുട്ടനാട് ആണ്.ആ കുട്ടനാട്ടുകാര്‍ ഇന്ന് കളിക്കുന്നതും പരിശീലനം നേടുന്നതും കൊച്ചിയിലും, കോഴിക്കോടുമാണ്. ആലപ്പുഴയിൽ ഒരു നീന്തൽ കുളം വേണം. ഇത് തീരുമാനിക്കാൻ തുടങ്ങിയിട്ട് എത്ര നാളുകളായി .നീന്തൽ കുളം ഉദ്ഘാടനം ചെയ്യാത്തത് ബോധപൂർവ്വമാണെന്നും ,ശക്തമായി നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌പോർട്‌സ് വകുപ്പിന്റെയോ മന്ത്രിയുടെയോ കുഴപ്പമല്ല മറിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍
അതിനുള്ളിൽ ലോബിയായി പ്രവർത്തിക്കുകയാണ് .വളർന്ന് വരുന്ന കായിക താരങ്ങൾക്ക് പരിശീലനം നൽകി അന്താരാഷ്‌ട്ര തലത്തിൽ അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍
ആലപ്പുഴയ്‌ക്ക് കഴിയും.എന്നാൽ ആലപ്പുഴയ്‌ക്ക് അത്തരം കാര്യങ്ങൾ പാടില്ലെന്ന് ഒരു കൂട്ടർ ചിന്തിക്കുന്നു എന്നും അദ്ദേഹം തുടന്നടിച്ചു.
കുട്ടനാട്ടിലേത് പോലുള്ള നീന്തലുകാർ വേറെ എവിടെ എങ്കിലും ഉണ്ടോ ? കുട്ടനാട്ടുകാർക്ക് നീന്താൻ സൗകര്യം കൊടുത്തില്ലെങ്കിൽ പിന്നെ കേരളത്തിൽ ആർക്കാണ് നീന്താൻ സൗകര്യം കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഗവൺമെന്റിന് പേരുദേഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ ഉണ്ട്.അത്തരം ആളുകളെ നിലക്ക് നിർത്തി കൊണ്ട് അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന നീന്തൽ കുളത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് നാടിന് സമർപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
Comments