റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. ബിജാപൂരിലെ കുദ്മെർ വനമേഖലയിലായിരുന്നു സംഭവം.
വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ തമ്പടിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസും ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡ് അംഗങ്ങളും സംയുക്തമായാണ് വനമേഖലയിൽ എത്തിയത്. സുരക്ഷാ സേനയെ കണ്ടതും ഭീകരർ വെടിയുതിർത്തു. ഇതോടെ സുരക്ഷാ സേനയും പ്രത്യാക്രമണം നടത്തുകയായിരുന്നു.
സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ പിടിച്ചു നിൽക്കാനാകാതിരുന്ന കമ്യൂണിസ്റ്റ് ഭീകരർ ഉൾവനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കമ്യൂണിസ്റ്റ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ പക്കൽ നിന്നും നാടൻ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം ബസ്തറിൽ കമ്യൂണിസ്റ്റ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. ഇതിൽ മൂന്ന് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.
Comments