ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബിജെപിയെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ജനാധിപത്യത്തെ നശിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റാലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ്. ഇതിൽ സുപ്രീം കോടതി ഇടപെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഗോവ, കർണാടക, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും ബിജെപി സർക്കാർ രൂപീകരിച്ചു. ഈ സാഹചര്യത്തിൽ, ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി മാറ്റി വെച്ചിരിക്കുന്ന വിഷയങ്ങൾ സുപ്രീം കോടതി പരിഗണിക്കണം. യെച്ചൂരി ട്വീറ്റ് ചെയ്തു.
മഹാരാഷ്‌ട്രയിലെ വിമത എം എൽ എമാർ ഗുജറാത്തിൽ നിന്നും അസമിൽ എത്തിയതിന് പിന്നിൽ ബിജെപിയാണ്. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.
എന്നാൽ യെച്ചൂരിയുടെ ട്വീറ്റുകൾക്കെതിരെ വസ്തുതകൾ നിരത്തി പല പ്ലാറ്റ്ഫോമുകളിൽ നിരവധി പേർ പ്രതികരിച്ചു. 59 ശതമാനം വോട്ടും 167 എം എൽ എമാരെയും നൽകി ദേവേന്ദ്ര ഫഡ്നവിസ് സർക്കാരിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾ നൽകിയ ജനഹിതം അട്ടിമറിച്ചവരാണ് ഇപ്പോൾ വിലപിക്കുന്നതെന്ന് ചിലർ പരിഹസിച്ചു.
It’s high time for Hon’ble Supreme Court to hear long pending matters on Electoral Bonds.
BJP is perfecting the art of losing elections, but forming governments – Goa Karnataka Madhya Pradesh &……— Sitaram Yechury (@SitaramYechury) June 22, 2022
Comments