ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിന്റെ സമ്പൂർണ്ണ സുരക്ഷാ കാര്യത്തിൽ രാജ്യത്തിന്റെ സുരക്ഷാ സേനകൾക്ക് നിർണ്ണായക ദൗത്യമാണ് നിർവ്വഹിക്കാനുള്ളതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇന്ത്യൻ മഹാസമുദ്രം വിവിധ രാജ്യങ്ങൾ തമ്മിലുള്ള കിട മത്സരങ്ങളുടെ വേദിയായിരിക്കുന്നു. ഇവിടെ സമ്പൂർണ്ണ ജാഗ്രതയാണ് ആവശ്യമെന്നും ഡോവൽ പറഞ്ഞു. സുരക്ഷാ സേനകളുടെ സംയുക്തയോഗത്തിലാണ് സമുദ്രസുരക്ഷാ വിഷയത്തിൽ അജിത് ഡോവൽ കൂടുതൽ ജാഗ്രതവേണമെന്ന ആവശ്യം എടുത്തുപറഞ്ഞത്.
സമുദ്രമേഖലയുടെ ആവശ്യം മുൻപ് ഒരിക്കലും ഇല്ലാത്ത തരത്തിൽ ശക്തമായ സുരക്ഷയാണ് ആവശ്യപ്പെടുന്നത്. നാവിക സേനയ്‌ക്കൊപ്പം വ്യോമസേനയും കരസേനയും സമുദ്രത്തേയും തീരപ്രദേശങ്ങളേയും ഒരുപോലെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഒപ്പം അന്താരാഷ്‌ട്ര സമുദ്രാ തിർത്തി ലംഘന വിഷയത്തിലും നിറയെ വെല്ലുവിളികളാണെന്നും അജിത് ഡോവൽ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സമുദ്രസുരക്ഷാ വിഷയത്തിൽ കോസ്റ്റ്ഗാർഡ് സ്വീകരിച്ചിരിക്കുന്ന നടപടികളും ഇന്ത്യൻ നാവികസേനയുടെ ജാഗ്രതയേയും അജിത് ഡോവൽ അഭിനന്ദിച്ചു. സമുദ്രത്തെ ഒരിക്കലും വേലികെട്ടി തിരിക്കാനാവില്ല. അതുതന്നെയാണ് ഏറ്റവും വലിയ വെല്ലു വിളിയെന്നും അജിത് ഡോവൽ ചൂണ്ടിക്കാട്ടി.
Comments