മുംബൈ: ഉദയ്പൂർ കൊലപാതകത്തിന് സമാനമായി അമരാവതിയിൽ കെമിസ്റ്റിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിലായെന്ന് റിപ്പോർട്ട്. 35-കാരനായ ഷെയ്ഖ് റഹീം ഷെയ്ഖ് ഇർഫാനാണ് നാഗ്പൂരിൽ നിന്നും അറസ്റ്റിലായത്.
54-കാരനായ കെമിസ്റ്റ് ഉമേഷ് പ്രഹ്‌ളാദ് റാവുവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന നടത്തിയതും ആസൂത്രണം ചെയ്ത് കാര്യങ്ങൾ നിർദേശിച്ചതും ഇർഫാനാണെന്ന് അമരാവതി പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനാണിയാളെന്നും പോലീസ് വ്യക്തമാക്കി.
ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് ജൂൺ 21-നായിരുന്നു കെമിസ്റ്റായിരുന്ന ഉമേഷിനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയത്. മഹാരാഷ്‌ട്രയിലെ അമരാവതിയിൽ കുടുംബാംഗങ്ങളുടെ മുന്നിലിട്ടായിരുന്നു ഉമേഷിനെ ഇല്ലാതാക്കിയത്.
കൊലപാതക കേസിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാനാണ് നിർദേശം. സംഭവത്തിൽ നേരത്തെ അഞ്ച് പേരായിരുന്നു അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് മുഖ്യപ്രതിയായ ഷെയ്ഖ് ഇർഫാൻ പിടിയിലായിരിക്കുന്നത്.
Comments