ജയ്പൂർ: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മതപ്രഭാഷകന് 24 മണിക്കൂറിനുള്ളിൽ ജാമ്യം നൽകി രാജസ്ഥാൻ പോലീസ്. മൗലാന മുഫ്തി നദീമിനാണ് ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപ ജാമ്യ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട മൗലാന നദീമിനെ 24 മണിക്കൂറിനുള്ളിലാണ് ജാമ്യത്തിൽ വിട്ടത്. നൂപുർ ശർമ്മയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് മതപുരോഹിതൻ പ്രകോപനപരമായ പ്രസംഗം നടത്തിയത്. കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ രാജസ്ഥാൻ പോലീസ് നിർബന്ധിതരായത്.
മുഹമ്മദ് നബിയെ എന്തെങ്കിലും പറഞ്ഞാൽ, അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കൈകൾ വെട്ടിയെടുക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ‘ ആരെങ്കിലും മതനിന്ദ നടത്തിയാൽ അവരെ ഒരിക്കലും ഞങ്ങൾ വെറുതെ വിടാൻ പോകുന്നില്ല. നിങ്ങൾ അവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ മുസ്ലീങ്ങൾ ഈ വിഷയം ഏറ്റെടുക്കും. നിങ്ങൾ എന്നെയോ, എന്റെ അച്ഛനെയോ കുടുംബത്തെയോ അധിക്ഷേപിച്ചാൽ ഞാൻ സഹിക്കും, പക്ഷേ പ്രവാചകനെതിരെ ഒരക്ഷരം പറഞ്ഞാൽ നിങ്ങളുടെ നാക്കുകൾ മുറിച്ച് കൈകൾ വെട്ടി അരിഞ്ഞിരിക്കുമെന്നും’ ഇയാളുടെ ഭീഷണി പ്രസംഗത്തിൽ പറയുന്നു.
Comments