ലാസ വൈറസിന് പിന്നാലെ ഘാനയിൽ നിന്നും പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. മാർബർഗ് വൈറസാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് ഈ വിവരം പുറത്ത് വിട്ടത്. ഉയർന്ന മരണനിരക്കാണ് രോഗത്തിനുള്ളത്. രോഗം പിടിപെടുന്ന 88 ശതമാനം പേരും മരണത്തിന് കീഴടങ്ങിയേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഘാനയുടെ തെക്കൻ മേഖലയായ അശാന്തിയിൽ രണ്ട് പേർക്ക് രോഗം ബാധിച്ചിരുന്നു. സെനഗലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി, ഛർദ്ദി, തലവേദന തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. നേരത്തെ ഗയാനയിലും ഈ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
ആഫ്രിക്കയിലാകെ പടർന്നു പിടിച്ച എബോള വൈറസുമായി ബന്ധമുള്ളതാണ് മാർബർഗ് വൈറസും. തെക്ക്, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഏകദേശം അമ്പത് വർഷങ്ങൾക്ക് മുൻപാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Comments