ബ്യൂണോസ് അയേഴ്സ്: അർജന്റീനയിൽ നാലാം ഡിവിഷൻ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണോസ് അയേഴ്സിൽ ലുജാൻ ക്ലബ്ബും അലം ക്ലബ്ബും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരം നടക്കുന്ന സമയത്ത്, സ്റ്റേഡിയത്തിന് സമീപത്തെ ബാറുകളിലും പബ്ബുകളിലും കളി കാണുകയായിരുന്ന ലുജാൻ ആരാധകർക്കെതിരെ അലം ആരാധകർ സംഘടിച്ച് എത്തി ആക്രമണം നടത്തുകയായിരുന്നു.
തോക്കുകളുമായെത്തിയ അലം ആരാധകർ, ലുജാൻ ആരാധകർക്ക് നേരെ തുരുതുരാ വെടിവെച്ചുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ 18 വയസ്സുകാരന് മാരകമായി പരിക്കേറ്റു.
ഇതേസമയം മത്സരം നടക്കുകയായിരുന്ന സ്റ്റേഡിയത്തിലും ആരാധകർ ഏറ്റുമുട്ടി. ലുജാൻ ടീമിന്റെ ഡഗ് ഔട്ടിന് സമീപം സ്ഫോടനം നടന്നതോടെ, മത്സരം നിർത്തിവെച്ചു. പിന്നീട്, കളിക്കാരുടെ സുരക്ഷയെ കരുതി മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ആരാധകർ തെരുവിൽ കല്ലേറ് നടത്തുന്നതിന്റ് വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
AHORA !
Graves incidentes en el partido entre #Lujan y #Alem
Integrantes de la barra brava de Alem disparó contra integrantes de la barra brava de Luján en las adyacencias del estadio cuando iban 15 minutos de partido. pic.twitter.com/xilDEToaLn
— Avellaneda_Real (@avellaneda_real) July 10, 2022
URGENTE:
Duro enfrentamiento entre las hinchadas de Alem y Lujan a los tiros.
Hay 15 heridos de bala y 5 de gravedad.
Los jugadores atrincherados en el vestuario. pic.twitter.com/KH3aE6fJeD— Gustavo (@gabruzo) July 10, 2022
Comments