ഭുവനേശ്വർ : അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു. ഒഡീഷയിലെ ധൻകെനാൽ ജില്ലയിലാണ് സംഭവം. 55 കാരനായ നകഫോടി മാജിയാണ് ഈ കൊടും ക്രൂരത ചെയ്തത്. ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഇയാൾ 12 കിലോമീറ്റർ പോലീസ് സ്‌റ്റേഷനിലേക്ക് നടന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തന്റെ ഭാര്യ ചഞ്ചലയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് മാജി വീട്ടിൽ ബഹളമുണ്ടാക്കുകയായിരുന്നു. ഇതിന് പിന്നാലെ മൂർച്ഛയുള്ള ആയുധമെടുത്ത് ഭാര്യയുടെ കഴുത്തറുത്തു.
ഭാര്യയുടെ അറുത്തെടുത്ത തലയുമായി 12 കിലോമീറ്ററാണ് യുവാവ് നടന്നത്. രാവിലെ റോഡിയിലറങ്ങിയ നാട്ടുകാർ ഈ കാഴ്ച കണ്ട് ഭയന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ജോറണ്ട പോലീസ് കേസെടുത്ത് മാജിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Comments