തിരുവനന്തപുരം : കൊലവിളി മുദ്രാവാക്യം വിളിച്ച് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെയ്‌ക്കാൻ കേരള പോലീസ് മുന്നിലുണ്ടെന്ന് ബിജെപി. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ പോസ്റ്റ് ഷെയർ ചെയ്തത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു വനിതാ എഎസ്‌ഐ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ സ്‌ക്രീൻ ഷോട്ടും എൻ ഹരി പങ്കുവെച്ചിട്ടുണ്ട്.
കേരള പോലീസിനെ നിയന്ത്രിക്കുന്നത് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളാണോ എന്ന് അദ്ദേഹം ചോദിച്ചു. കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് കോടതിയ്‌ക്ക് ബോദ്ധ്യപ്പെട്ട് റിമാൻഡിൽ ആയതാണ് പോപ്പുലർ ഭീകരർ. എന്നാൽ ഒന്നര മാസത്തിന് ശേഷം ഇവർ പുറത്തിറങ്ങിയപ്പോൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ഇവരെ അഭിവാദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. ” അന്യായ തടങ്കലിന് വിരാമമായി” എന്ന് പറയുകയും ഇവർക്ക് അഭിവാദ്യം അർപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു വനിതാ എഎസ്‌ഐയാണ് പങ്കുവെച്ചത്.
പോപ്പുലർ ഫ്രണ്ടുമായി കേരള പോലീസിനുള്ള ബന്ധം അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങൾ നിസ്സാരമല്ല, വളരെ മുൻപേ ഈ വിവരം അധികാരികളെ അറിയിച്ചിട്ടുള്ളതാണ്. ഒന്നുകിൽ പോലീസ് നടപടി തെറ്റാണെന്ന് പറയണം. അല്ലങ്കിൽ അവർക്കെതിരെ നടപടിയും അന്വേഷണവും നടത്താനുള്ള ആർജ്ജവം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇവർക്ക് മുന്നിൽ സർക്കാർ മുട്ടിടിച് നിൽക്കുന്നത് കൊണ്ടുതന്നെ ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാവില്ലെന്ന് അറിയാമെന്നും എൻ ഹരി പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
കേരള പോലീസിൽ ഇനിയുമുണ്ട് ഒറ്റുകാര്…..?
കേരള പോലീസിനെ നിയന്ത്രിക്കുന്നത് SDPI, PFI പോലുള്ള തീവ്രവാദ സംഘടനകളോ?
കൊലവിളി മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് കോടതിയ്‌ക്ക് ബോദ്ധ്യപ്പെട്ട് റിമാൻഡിൽ ആയി.
അത് അന്യായമാണെന്നും ഒന്നരമാസക്കാലത്തെ ജയിൽവാസം കഴിഞ്ഞവർക്ക് അഭിവാദ്യവും അർപ്പിച്ച് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്റെ പോസ്റ്റ് ഷെയർ ചെയ്തത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ ഒരു വനിതാ എ എസ് ഐ.
ഒന്നുകിൽ പോലിസ് നടപടി തെറ്റാണെന്ന് പറയൂ , അല്ലങ്കിൽ അവർക്കെതിരെ നടപടിയും അന്വാഷണവും നടത്താനുള്ള ആർജ്ജവം കാണിക്കണം. പോപ്പുലർ ഫ്രണ്ടുമായി ഇവർക്കുള്ള ബന്ധവും അന്വേഷിക്കണം.
ഇത്തരം കാര്യങ്ങൾ നിസ്സാരമല്ല വളരെ മുമ്പേ അധികാരികളെ അറിയിച്ചിട്ടുള്ളതാണ്.
നടപടി പരമാവധി ഒരു സ്ഥലം മാറ്റം, മൂന്നാർ പോലീസ് സ്റ്റേഷനിലെ കാര്യം നമുക്ക് അറിയാം. ഇത്തരം കാര്യങ്ങൾ പോലീസിൽ നടക്കുന്നുണ്ട്, എന്നാൽ നടപടിയുണ്ടാവില്ല എന്ന് വ്യക്തമായി അറിയാം. കാരണം ഇവർക്ക് മുന്നിൽ സർക്കാർ മുട്ടിടിച്ച് നിൽകുകയാണന്ന സത്യം അവർക്കറിയാം.
Comments