ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ 15-ാമത് രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണി മുതൽ പാർലമെന്റിൽ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിയമസഭ മന്തിരത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
എംപിമാരും എംഎൽഎമാരുമടക്കം 4,809 പേരാണ് വോട്ട് ചെയ്യുക. പാർലമെന്റിലെ 63-ാം നമ്പർ മുറിയാണ് പോളിംഗിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച ദ്രൗപദി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതായത് 6.61 ലക്ഷത്തിന് മുകളിൽ വോട്ട് മൂല്യം. അതോടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനവാസി നേതാവാകും മുർമു. പ്രതിപക്ഷ സ്ഥാനാർത്ഥിയായ സിൻഹയ്‌ക്ക് ലഭിക്കുന്ന വോട്ട് മൂല്യം 4.19 ലക്ഷമാകും. ആകെ വോട്ടു മൂല്യം 10,86,431 ആണ്.
ബിജെഡി, ടിഡിപി, വൈഎസ്ആർസിപി, എഐഎഡിഎംകെ, ജെഡി(എസ്), ജെഎംഎം, ബിഎസ്പി, ശിരോമണി അകാലിദൾ, ജെഎംഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെയും ശിവസേന ജെഡിയു ഉൾപ്പെടെയുള്ള പാർട്ടികളുടെയും പിന്തുണ എൻഡിഎയുടെ സ്ഥാനാർത്ഥി മുർമുവിനുണ്ട്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെക്കാൾ മുൻതൂക്കം നൽകുന്നതും ഇത് തന്നെയാണ്.
കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) , സമാജ്വാദി പാർട്ടി, നാഷണൽ കോൺഫറൻസ്, ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം), രാഷ്‌ട്രീയ ജനതാദൾ, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എന്നീ പാർട്ടികളാണ്
Comments