ലക്‌നൗ: സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാനുള്ള നീക്കങ്ങൾ കാര്യക്ഷമമാക്കി യോഗി സർക്കാർ. മദ്രസ അദ്ധ്യാപകർക്ക് യോഗ്യത നിശ്ചയിക്കാനാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള നിയമം കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകൾ സർക്കാർ പരിശോധിച്ചുവരിയാണ്.
സംസ്ഥാനത്തെ മദ്രസ അദ്ധ്യാപകർക്ക് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. മദ്രസ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണത്തിനായി അദ്ധ്യാപകരുടെ പ്രായപരിധി നിശ്ചയിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന മാറ്റങ്ങൾ സർക്കാർ നടപ്പിലാക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതികളിൽ യോഗ്യതാ നിർണയം കൂടി ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇത് വിദ്യാർത്ഥികൾക്ക് 80 ശതമാനം ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നതിനിടയാക്കും.
നിലവിൽ ബിഎഡ് ആണ് മദ്രസ അദ്ധ്യാപകരാകാനുള്ള യോഗ്യത. എന്നാൽ സംസ്ഥാനത്തെ മിക്ക മദ്രസകളിലും ഡിഗ്രി പോലും പാസാകാത്തവരാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഇത് മദ്രസ വിദ്യാഭ്യാസത്തിന്റെ മികവിനെ ബാധിക്കും. ഇതേ തുടർന്നാണ് മദ്രസ അദ്ധ്യാപകർക്ക് യോഗ്യത നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചത്.
Comments