തിരുവന്തപുരം: മൂന്നു പേർക്ക് മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തെങ്കിലും നിലവിൽ ആശങ്കപ്പെടാനില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തുടനീളം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. രോഗബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനഫലം നെഗറ്റീവ് ആയതിനാൽ ആശങ്ക വേണ്ടെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളവും രോഗപ്രരിരോധ രോഗപ്രരിരോധ പ്രവർത്തനങ്ങൾക്ക് സജ്ജമാണെന്ന് വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ, ജാഗ്രത ആവശ്യമുള്ളവർ തുടങ്ങിയവർതുടങ്ങിയവർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
68 രാജ്യങ്ങളിലാണ് മങ്കിപോക്‌സ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കേസുകൾ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധർക്കും ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം നൽകിയിട്ടുണ്ട്. മൂന്നു കേസുകൾ പോസറ്റീവ് ആയതോടെ ആരോഗ്യ പ്രവർത്തകർ സംസ്ഥാനത്തോട്ടാകെ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ 35 വയസ്സുകാരന് രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവർ മൂന്നായി.വൈറൽ രോഗമായ മങ്കിപോക്‌സിന്റെ ആദ്യ കേസ് കൊല്ലം ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്.കണ്ണൂർ ജില്ലയിൽ നിന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തത്.ജൂലൈ 13 നാണ് ഇയാൾ കേരളത്തിലെത്തിയത്.കേരളത്തിലെ മൂന്ന് കേസുകൾ കൂടാതെ വിദേശ യാത്രയുടെ ചരിത്രമില്ലാത്ത ഡൽഹിയിൽ നിന്നുള്ള 34 കാരൻ ഡൽഹിയിൽ പോസിറ്റീവായി. ഇതോടെ രാജ്യത്തെ കേസുകളുടെ എണ്ണം നാലായി.
മങ്കിപോക്‌സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ്. വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളുണ്ട്. എന്നാൽ തീവ്രത കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
Comments