യുകെയിൽ നിന്നും യുഎസിൽ നിന്നുമുള്ള ഉപയോഗിച്ച വസ്ത്രങ്ങൾ ആഫ്രിക്കൻ ബീച്ചുകളിൽ കുന്നുകൂടുന്നത് പരിസ്ഥിതിയ്‌ക്ക് ഭീഷണിയാകുന്നു. ഘാനയിലെ കടൽത്തീരങ്ങളിൽ വലിച്ചെറിയപ്പെട്ട വസ്ത്രങ്ങളുടെ പുതിയ ഫോട്ടോകൾ ഫാസ്റ്റ് ഫാഷന്റെയും വൻതോതിലുള്ള വസ്ത്രവ്യാപാരത്തിന്റെയും അപകടങ്ങളെ തുറന്നുകാട്ടുന്നു.
സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഘാനയെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് അതിന്റെ മിക്ക ചരക്കുകളും വരുന്നത്. ഘാനയിലെ വ്യാപാരികൾ ഈ ഇനങ്ങൾ വീണ്ടും വിൽക്കാൻ ശ്രമിക്കുന്നു, എന്നാൽ അവയിൽ പകുതിയും വളരെ മോശം ഗുണനിലവാരമുള്ളവയാണ്. ഓരോ വർഷവും 100 ദശലക്ഷം ഉപയോഗിച്ച വസ്ത്രങ്ങളാണ് പ്രചാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത്.
തീരത്തെ വസ്ത്രങ്ങളുടെ കൂമ്പാരങ്ങൾ സമുദ്രജീവികളെയും പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും തടസ്സപ്പെടുത്തുന്നു. ഈ തീരങ്ങളിൽ താമസിക്കുന്ന തങ്ങളിൽ ആർക്കും ഇവയുമായി യാതൊരു ബന്ധവുമില്ല. സമുദ്രത്തിലെ മത്സ്യത്തിന്റെ അഭാവത്തിൽ ഞങ്ങൾ ഇതിനകം തന്നെ സമ്മർദ്ദത്തിലാണ്, അതിനുപുറമെയാണ് ഇപ്പോൾ ഇത്!,’ ഒരു മത്സ്യത്തൊഴിലാളി പറഞ്ഞതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
ബീച്ചുകളിലെ മാലിന്യക്കൂമ്പാരത്തിന് വലിയ സംഭാവന നൽകുന്നത് ഘാനയുടെ തലസ്ഥാനമായ അക്രയിലെ സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളുടെ ഒരു വലിയ വിപണിയായ കാന്റമാന്റോയാണ്. ചന്തയിൽ നിന്നുള്ള മാലിന്യങ്ങളെ ‘ഒബ്രൂണി വാവു’ എന്നാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്, ട്വി ഭാഷയിൽ ‘ചത്ത വെള്ളക്കാരന്റെ വസ്ത്രം’ എന്നാണ് ഇതിനർത്ഥം. ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ എച്ച്&എം ആണ് ഘാനയിൽ ഏറ്റവും കൂടുതൽ വലിച്ചെറിയപ്പെടുന്നതെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പലപ്പോഴും ആഫ്രിക്കയിലും ഏഷ്യയിലും എത്തിച്ചേരുന്നു. സമ്പന്ന രാജ്യങ്ങൾ തങ്ങളുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിൽ തള്ളുന്നത് ആഗോള വിമർശനത്തിന് ഇടയാക്കുന്നു.
Comments