മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയിട്ട് 7 വർഷം തികയുകയാണ്. 2015 ജൂലൈ 30 ന് നാഗ്‌പൂരിലെ സെൻട്രൽ ജയിലിൽ പുലർച്ചെ 6 36നാണ് മേമനെ തൂക്കിലേറ്റിയത് .1993ന് മുംബൈ സ്‌ഫോടനക്കേസിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് ഗുരുതര പരികേൾക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ സ്‌ഫോടനങ്ങളിൽ ഒന്നാണ്.
ക്രിമിനല്‍ ഗൂഢാലോചന നടത്തുക , തീവ്രവാദ പദ്ധതിക്ക് ധനസഹായം നല്‍കുകയും പിന്തുണയ്‌ക്കുകയും സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്യുക , ആയുധങ്ങള്‍ നിയമവിരുദ്ധമായി സൂക്ഷിക്കുകയും വിവിധ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യുക, ജീവന് ഭീഷണിയാവുന്ന തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്‌ക്കുക തുടങ്ങിയ കുറ്റങ്ങളാണ് യാക്കൂബ് മേമനിൽ ചുമത്തിയത്.
സ്ഫോടനം നടത്തി യാക്കൂബ് മേമന്റെ സഹോദരൻ ടൈഗർ മേമൻ ഉൾപ്പെടെയുള്ളവർ പാക്കിസ്ഥാനിലേക്ക് കടന്നു. 1994-ൽ പിടികൂടിയ യാക്കൂബിനെ 20 വർഷത്തിന് ശേഷം തൂക്കിക്കൊല്ലാൻ വിധിക്കുമ്പോൾ അതിനെതിരെ ദയ ഹർജ്ജി കൊടുത്തവരിൽ ഒരു കൂട്ടർ കമ്യൂണിസ്റ്റ്കാരായിരുന്നു.
യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്നും അദ്ദേഹത്തിന്റെ ദയ ഹർജി സ്വീകരിച്ച് ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കണമെന്നുമാണ് സി പി എമ്മിന്റെ പോളിറ്റ് ബ്യുറോ പറഞ്ഞത് . പാർലിമെന്റ് സ്ഫോടന കേസ് പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയപ്പോഴും ഇതേ നിലപാടായിരുന്നു കമ്മ്യൂസ്‌ണിസ്റ്റുകാർ സ്വീകരിച്ചത്. രാജ്യ വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റുകാർ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പോകുന്നു എന്നത് അത്ഭുതാവഹമാണ്.
Comments