മരണത്തിന്റെ ഡോക്ടർ; അൽ ഖ്വായ്ദയുടെ ബുദ്ധികേന്ദ്രം; ലാദനേക്കാൾ ഭീകരനായ സവാഹിരി ഒടുവിൽ ചത്തു തുലഞ്ഞപ്പോൾ; ചോരക്കറ പുരണ്ട നാൾവഴികൾ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരണത്തിന്റെ ഡോക്ടർ; അൽ ഖ്വായ്ദയുടെ ബുദ്ധികേന്ദ്രം; ലാദനേക്കാൾ ഭീകരനായ സവാഹിരി ഒടുവിൽ ചത്തു തുലഞ്ഞപ്പോൾ; ചോരക്കറ പുരണ്ട നാൾവഴികൾ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 10:49 am IST
FacebookTwitterWhatsAppTelegram

കൊടുംഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചിരിക്കുകയാണ് അമേരിക്ക. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രം ഒടുവിൽ മണ്ണടിഞ്ഞിരിക്കുകയാണ്. ബിൻലാദന്റെ പിൻഗാമിയും അൽ-ഖ്വായ്ദയുടെ തലവനുമായിരുന്ന അയ്മൻ അൽ-സവാഹിരിയെക്കുറിച്ചറിയാം..

കെയ്റോയിലെ ഒരു വീട്ടിലായിരുന്നു സവാഹിരിയുടെ കുട്ടിക്കാലം. 1951-ൽ ജനിച്ച സവാഹിരി സുഖപ്രദമായ സാഹചര്യത്തിലൂടെയായിരുന്നു വളർന്നത്. എന്നാൽ ചെറിയ പ്രായത്തിൽ തന്നെ ഈജിപ്തിലെ റാഡിക്കൽ ഇസ്ലാമിസ്റ്റ് കമ്മ്യൂണിറ്റിയുമായി അയാൾ ഇടപഴകി. തുടർന്ന് 15-ാം വയസിൽ തന്നെ അറസ്റ്റിലായി. നിമയവിരുദ്ധ മുസ്ലീം ഗ്രൂപ്പിന്റെ ഭാഗമായതിനെ തുടർന്നായിരുന്നു ഇത്.

1974ൽ കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ നിന്നും മെഡിസിൻ പൂർത്തിയാക്കി പുറത്തിറങ്ങിയ സവാഹിരി ഈജിപ്ഷ്യൻ ആർമിയിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ഭിഷഗ്വരൻ കൂടിയായിരുന്ന സവാഹിരി നിരവധി ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ചാവേർ ആക്രമണത്തെ ന്യായീകരിച്ച് എഴുതിയ അറബിക് പുസ്തകങ്ങളുടെ ഉൾപ്പെടെ രചയിതാവാണ് സവാഹിരി. ഇതിനിടെ നാല് വിവാഹവും ഇയാൾ കഴിച്ചു.

1981-ൽ നടന്ന പ്രസിഡന്റ് അൻവർ സാദത്തിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലും ലക്‌സറിൽ 1997-ൽ നടന്ന വിദേശ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതിനും ഈജിപ്തിൽ മൂന്ന് വർഷം ഇയാൾ ജയിലിൽ കിടന്നിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ബിൻ ലാദന്റെ അടുത്ത സുഹൃത്തായി മാറിയത്. ബിൻ ലാദന്റെ സ്വകാര്യ ഡോക്ടറായ സവാഹിരി ഒടുവിൽ ലാദന്റെ വലം കയ്യായി മാറി. തുടർന്ന് 1998-ൽ സവാഹിരി അൽ-ഖ്വയ്ദയുടെ ഭാഗമായി. അമേരിക്കക്കാർക്കെതിരെ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന 1998ലെ ബിൻ ലാദന്റെ ‘ഫത്വ’യിൽ ഒപ്പിട്ട അഞ്ച് പേരിൽ ഒരാളായിരുന്നു സവാഹിരി. ഒരു ഘട്ടത്തിൽ ബിൻ ലാദന്റെ പേഴ്സണൽ ഡോക്ടറായി സവാഹിരി പ്രവർത്തിച്ചിട്ടുണ്ട്.

2011-ൽ പാകിസ്താനിലെ ജലാലാബാദിൽ വെച്ച് യുഎസ് സേന ബിൻലാദനെ വകവരുത്തിയതിന് ശേഷം സവാഹിരി അൽ-ഖ്വയ്ദയുടെ കമാൻഡറായി. ടാൻസാനിയയിലെ ദാർ എസ് സലാം, കെനിയയിലെ നെയ്റോബി എന്നിവിടങ്ങളിലുള്ള അമേരിക്കൻ എംബസികൾക്ക് നേരെ 1998 ഓഗസ്റ്റ് 7-ന് ബോംബാക്രമണം നടത്തി. രണ്ടിടത്തും ഒരേസമയമായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. 12 അമേരിക്കക്കാർ ഉൾപ്പെടെ 224 പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 4,500-ലധികം പേർക്ക് പരിക്കേറ്റു. 2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിന്റെയും പെന്റഗണിന്റെയും കെട്ടിടങ്ങളിൽ നടന്ന ആക്രമണത്തിൽ 3,000 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഗൂഢാലോചനയ്‌ക്ക് പിറകിലും സവാഹിരി ഉൾപ്പെടെയുള്ള അൽ-ഖ്വയ്ദ ഭീകരരാണ്.

വാഷിംഗ്ടൺ വിമാനത്തെ റാഞ്ചുകയും പിന്നീട് യാത്രക്കാർ പ്രതിരോധിച്ചതിനെ തുടർന്ന് പെൻസിൽവാനിയയിൽ വിമാനം തകർന്നുവീണ സംഭവത്തിന് പിന്നിലും സവാഹിരിയാണ്. 2001 സെപ്തംബർ 11ൽ അമേരിക്കയിൽ നടന്ന ആക്രമണത്തിന് ശേഷം ബിൻ ലാദനോടൊപ്പം അഫ്ഗാനിസ്താനിൽ നിന്ന് യുഎസ് സേനയുടെ കണ്ണുവെട്ടിച്ച് സവാഹിരി രക്ഷപ്പെട്ടു. അമേരിക്കയുടെ കുറ്റാന്വേഷണ സംഘടനയായ എഫ്ബിഐ പുറത്തുവിട്ട 22 തീവ്രവാദികളുടെ പട്ടികയിലും സവാഹിരി ഇടംപിടിച്ചു. അടിയന്തിരമായി പിടികൂടേണ്ട ഭീകരരുടെ പട്ടികയായിരുന്നു ഇത്. 2001 ഒക്ടോബറിലായിരുന്നു ഇത് പുറത്തുവിട്ടത്. സവാഹിരിയെ നേരിട്ട് പിടികൂടാൻ പ്രാപ്തമായ വിവരങ്ങൾ നൽകുന്നവർക്ക് 25 മില്യൺ യുഎസ് ഡോളർ പാരിതോഷികം വരെ നൽകുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം.

പിന്നീട്, 2003 മെയ് മാസത്തിൽ റിയാദിലും സൗദി അറേബ്യയിലും ഒരേസമയം നടന്ന ചാവേർ സ്‌ഫോടനത്തിലും സവാഹിരിക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ ഒമ്പത് അമേരിക്കക്കാർ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടിരുന്നു

.എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സവാഹിരി എവിടെയാണെന്നതിൽ ആർക്കും അറിവുണ്ടായിരുന്നില്ല. സവാഹിരി അസുഖം മൂലം മരിച്ചുവെന്ന കിംവദന്തികൾ 2020ൽ പുറത്തുവന്നു. എന്നാൽ യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിൽ നിന്നുള്ള റിപ്പോർട്ടിൽ സവാഹിരി അഫ്ഗാനിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിൽ ഭീകരാക്രമണം നടന്ന വാർഷികത്തിൽ സവാഹിരി തന്നെ ഒരു മണിക്കൂർ ദൈർഘ്യമുള്ള സന്ദേശം പങ്കുവെക്കുന്ന വീഡിയോയുമായി എത്തി. ഇതിനിടെ ഇന്ത്യയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ അള്ളാഹു അക്ബർ വിളിച്ച് സ്‌കൂളിൽ ആക്രോശിച്ച മുസ്ലീം പെൺകുട്ടിക്ക് അഭിനന്ദനവുമായും സവാഹിരി എത്തി.

ഇതിനെല്ലാം ഒടുവിലാണ് ഡ്രോൺ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനിൽ വെച്ച് സവാഹിരി കൊല്ലപ്പെട്ടിരിക്കുന്നത്. രഹസ്യ താവളത്തിൽ കഴിയവേ ഡ്രോണിൽ നിന്ന് പതിച്ച രണ്ട് മിസൈലുകൾ പൊട്ടിത്തെറിച്ചായിരുന്നു സവാഹിരിയുടെ മരണം. ആയിരക്കണക്കിന് പൗരന്മാരുടെ ചോരക്കറ പുരണ്ട സവാഹിരിയുടെ ജീവിതത്തിന് ഇതോടെ വിരാമമായി.

Tags: USosama bin ladenAfghanistandrone strike
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies