എറണാകുളം: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ കളക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. കളക്ടറോട് റിപ്പോർട്ട് തേടണമെന്നാണ് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.
എറണാകുളം സ്വദേശിയും, അഭിഭാഷകനുമായ എംആർ ധനിൽ ആണ് കോടതിയെ സമീപിച്ചത്.
അവധി പ്രഖ്യാപനത്തിലുണ്ടായ ആശയക്കുഴപ്പം വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി ഹർജിയിൽ പറയുന്നു. അതിനാൽ അവധി പ്രഖ്യാപിക്കുന്നതിന് മാർഗ്ഗ രേഖ വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
രാവിലെ എട്ടരയോടെയാണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കളക്ടർ അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാൽ അതിന് മുൻപു തന്നെ സ്‌കൂളുകൾ പ്രവർത്തനം ആരംഭിച്ചിരുന്നു. വൈകി വന്ന കളക്ടറുടെ പ്രഖ്യാപനം അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. ഇതിൽ കളക്ടർക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജി ലഭിച്ചിരിക്കുന്നത്.
Comments